ലഖ്നോ: (truevisionnews.com) ഹിന്ദു പെൺകുട്ടിയോട് സംസാരിച്ചെന്നാരോപിച്ച് മുസ്‍ലിം യുവാവിനെ ക്രൂരമായി മർദ്ദിച്ച് ആൾക്കൂട്ടം.
യു.പിയിലെ അലിഗഢിലാണ് സംഭവം. ക്വാസി ഏരിയയിൽ ജൂൺ മൂന്നിനാണ് സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഷർട്ടില്ലാതെ ആൾക്കൂട്ടത്തിന് സമീപം യുവാവ് നിൽക്കുന്നതാണ് വീഡിയോയിലുള്ളത്. ആൾക്കൂട്ടത്തിലുള്ള ഒരാൾ തന്റെ മകളുമായി അഞ്ച് വർഷമായി യുവാവിന് അടുപ്പമുണ്ടെന്നും അവളെ ഇയാൾ ശല്യപ്പെടുത്തിയെന്നും ആരോപിക്കുന്നുണ്ട്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന മറ്റൊരു വിഡിയോയിൽ ബി.ജെ.പി നേതാവും മേയറുമായ ശകുന്തള ഭാരതി ജില്ലാ ഭരണകൂടത്തിന് സംഭവത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ലവ് ജിഹാദ് കേസുകൾ തടഞ്ഞില്ലെങ്കിൽ അത് തങ്ങളുടെ രീതിയിൽ കൈകാര്യം ചെയ്യുമെന്നാണ് ഭാരതി വീഡിയോയിലൂടെ ഭീഷണി മുഴക്കുന്നത്.
പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന പരാതി ലഭിച്ചയുടൻ സംഭവസ്ഥലത്ത് എത്തുകയും ചോദ്യം ചെയ്യാനായി യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്ന് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് അറിയിച്ചു. അതേസമയം, യുവാവിന് മർദ്ദനമേറ്റതിൽ പൊലീസ് നടപടി സ്വീകരിച്ചോയെന്നത് വ്യക്തമല്ല.
#Muslim #youth #brutally #beaten #mob #allegedly #talking #Hindu #girl