അഹമ്മദാബാദ്: (truevisionnews.com) സൂറത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നിലേഷ് കുംഭാനിയെ കാണാതായതായി റിപ്പോർട്ട്.
ഇയാളുടെ പത്രിക തള്ളിയതിനെ തുടർന്നും സ്വതന്ത്ര സ്ഥാനാർഥികൾ പത്രിക പിൻവലിച്ചതിനെ തുടർന്നും തെരഞ്ഞെടുപ്പിന് മുമ്പേ ബിജെപി സ്ഥാനാർഥി വിജയിച്ചിരുന്നു. നിലേഷ് കുംഭാനിയെ കാണാതായെന്നും ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നുമാണ് റിപ്പോർട്ട്.
ബിജെപിയുടെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ നിന്ന് ബിജെപിയുടെ മുകേഷ് ദലാലിനെ വിജയിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കുംഭാനിയുടെ തിരോധാനം.
നാമനിർദേശ പത്രിക നൽകിയവരെല്ലാം പിൻവലിച്ചതിനാൽ ദലാലിൻ്റെ വിജയം പ്രഖ്യാപിച്ചത്.
കുംഭാനിയുടെ അതേസമയം, കുംഭാനി ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. നാമനിർദേശ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളുടെ പത്രിക തള്ളിയത്.
ഒപ്പ് തങ്ങളുടേതല്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. നിലേഷ് കുംഭാനിക്കെതിരെ സൂറത്തിലെ വസതിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
കുംഭാനിയെ ജനദ്രോഹിയെന്നും ജനാധിപത്യത്തിൻ്റെ ഘാതകനെന്നും വിശേഷിപ്പിച്ച് പ്രവർത്തകർ പ്ലക്കാർഡുകൾ ഉയർത്തി. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
#BJP #candidate #wins, #followed #Congress candidate '#missing'; #rumored #join #BJP