ന്യൂഡല്‍ഹി: www.truevisionnews.com ഡല്‍ഹിയില്‍ നിന്നും ഫ്രെബുവരി 24ന് കാണാതായ യുവതിയെ നരേലയിലെ പ്ലേസ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നരേലയിലെ സ്വതന്ത്ര നഗര്‍ സ്വദേശിയായ വര്‍ഷ(32)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വര്‍ഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബിസിനസ്സ് പങ്കാളിയായ സോഹന്‍ ലാല്‍ ആത്മഹത്യ ചെയ്‌തെന്നാണ് പോലീസിന്റെ നിഗമനം.
സോഹനൊപ്പം ഗോണ്ട റോഡില്‍ ടിനി ഡ്രീം ബെറി എന്ന പേരില്‍ വര്‍ഷ ഒരു പ്ലേസ്‌കൂള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇത് പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല.
ഫെബ്രുവരി 23ന് വീട്ടില്‍ നിന്നും സ്‌കൂട്ടറില്‍ പുറപ്പെട്ട വര്‍ഷയെ സോഹനൊപ്പമാണ് അവസാനം കണ്ടെതെന്ന് പിതാവ് വിജയ് കുമാറും പറഞ്ഞിരുന്നു.
ഫെബ്രുവരി 24-ന് വര്‍ഷയുടെ ഫോണിലേക്ക് വിജയ് കുമാര്‍ വിളിച്ചപ്പോള്‍ സോഹനായിരുന്നു ഫോണ്‍ എടുത്തിരുന്നത്. ഹർഷണയിലെ സോനിപത്തിൽ ഒരു റെയില്‍വേ സ്റ്റേഷനരികെയാണ് താന്‍ ഉള്ളതെന്നും ട്രെയിനിന് മുന്നില്‍ ചാടി താന്‍ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്.
പിന്നാലെ വിജയ് കുമാറിനെ ഇയാള്‍ വീഡിയോ കോളും ചെയ്തിരുന്നു. ഉടനെ വിജയ് ഹർഷണയില്‍ എത്തിയെങ്കിലും സോഹനെ ഇവിടെ കണ്ടെത്താനായില്ല. ഇതോടെ വിജയകുമാര്‍ മകളെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കി.
യുവതിക്കായുള്ള അന്വേഷണത്തിനിടെ പ്ലേസ്‌കൂളിലും പോലീസ് പരിശോധിച്ചിരുന്നുവെങ്കിലും പൂട്ടികിടക്കുന്നതിനാല്‍ താഴത്തെ നിലയിലുള്ള ഓഫീസിലേക്ക് കടന്നിരുന്നില്ല.
സോഹന്റെ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത് ഹരിയാണയിലെ ബറൗട്ടയിലാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ സോഹനെയും വര്‍ഷയെയും കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഉടമസ്ഥനോട് പറഞ്ഞ് വിജയ് കുമാര്‍ പ്ലേസ്‌കൂളിന്റെ ഷട്ടര്‍ തുറന്ന് പരിശോധിച്ചത്.
ഇതിനിടെയാണ് ഡെസ്‌കിന്റെ പിറകില്‍ നിന്നും വര്‍ഷയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിനുചുറ്റും ഷാള്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഇതുപയോഗിച്ച് വര്‍ഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം.
#women #body #found #inside #delhi #playschool
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)