കാസർഗോഡ് : കാസർഗോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ പ്ലാന്‍റേഷൻ കോർപറേഷൻ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നു.
ഏകദേശം 1438 ലിറ്റർ എൻഡോസൾഫാൻ കീടനാശിനിയാണ് 20 വർഷത്തോളമായി പി.സി.കെ ഗോഡൗണുകളിൽ സംഭരണികളിൽ സൂക്ഷിച്ചിരിക്കുന്നത്. പെരിയയിലെ ഗോഡൗണിൽ 914.55 ലിറ്റർ, ചീമേനിയിൽ 73.75 ലിറ്റർ, രാജപുരത്ത് 450 ലിറ്റർ എന്നിങ്ങനെ വീതമാണ് ഗോഡൗണുകളിൽ എൻഡോസൾഫാൻ ലായനി സൂക്ഷിച്ചിരിക്കുന്നത്.
എൻഡോസൾഫാൻ പഴകിയ സംഭരണികളിൽ നിന്ന് ചോർന്നത് ഭീക്ഷണിയായപ്പോൾ 2012 ൽ ഓപ്പറേഷൻ ബ്ലോസം സ്പ്രിങ് എന്ന പദ്ധതിയിലൂടെ അവ പുതിയ സംഭരണികളിലേക്ക് മാറ്റിയിരുന്നു.
സംഭരണികളിലെ എൻഡോസൾഫാൻ ഉടൻ നിർവീര്യമാക്കുമെന്ന് അന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപടി ഒന്നുമുണ്ടായില്ല. എൻഡോസൾഫാൻ നിർവീര്യമാക്കുന്ന പ്രക്രിയ കാസർഗോഡ് തന്നെ നടത്തുന്നതും ജനങ്ങളിൽ വലിയ ആശങ്ക ഉയർത്തുന്ന വിഷയമാണ്.
Endosulfan stored in Kasaragod godowns; The security of the people is threatened