---
title: "ഇത് ഏത് കാലം...? മുട്ട് കുത്തി ഇരുത്തി വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു; സംഭവത്തിൽ പ്രതിഷേധം ശക്തം "
english_title: "Students were made to kneel and worship the feet of teachers Protests are strong over the incident at kasargode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/301957/students-were-made-to-kneel-and-worship-the-feet-of-teachers-protests-are-strong-over-the-incident-at-kasargode"
published_at: "2025-07-11T19:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6871133f94bab_fgxfgf.jpg"
keywords: []
---

# ഇത് ഏത് കാലം...? മുട്ട് കുത്തി ഇരുത്തി വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു; സംഭവത്തിൽ പ്രതിഷേധം ശക്തം 

> **Lead Summary:** കാസർഗോഡ്: കാസർഗോഡ് ബന്തടുക്കയിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു. ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലാണ് പരിപാടി നടന്നത്. പ്രാകൃതമായ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

## Article Content

കാസർഗോഡ്: കാസർഗോഡ് ബന്തടുക്കയിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു. ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലാണ് പരിപാടി നടന്നത്. പ്രാകൃതമായ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഗുരുപൂർണ്ണിമ എന്ന പേരിലാണ് അപരിഷ്കൃതമായ ആചാരം നടന്നത്. വ്യാഴാഴ്ച രാവിലെ വ്യാസ ജയന്തി ദിനത്തിന്റെ ഭാഗമായി വിരമിച്ച അധ്യാപകരെ വിദ്യാലയ സമിതി ആദരിക്കുന്നതിൻ്റെ ഭാഗമായിരുന്നു ചടങ്ങ്.

സ്കൂളിലെ വിദ്യാർഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തി കസേരയിൽ ഇരിക്കുന്ന അധ്യാപകരുടെ കാൽ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിപ്പിക്കുകയായിരുന്നു. വിദ്യാലയത്തിൻ്റെ പരിധിയിലുള്ള വിരമിച്ച മുപ്പത് അധ്യാപകരുടെ പാദ പൂജയാണ് ചെയ്യിച്ചത്. സംഭവത്തിൽ വലിയ പ്രതിഷേധമുയരുന്നുണ്ട്.

അപരിഷ്കൃതമായ രീതിയിൽ വിദ്യാർത്ഥികളെ അധ്യാപകരുടെ പാദപൂജ ചെയ്യിച്ചത് പ്രതിഷേധാർഹമാണെന്നും അന്വേഷണം നടത്തി നിഅധികൃതർ നിയമനടപടികൾ സ്വീകരിക്കണമെന്നും എസ്എഫ്ഐ- ബാലസംഘം ബേഡകം ഏരിയ കമ്മറ്റികൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/301957/students-were-made-to-kneel-and-worship-the-feet-of-teachers-protests-are-strong-over-the-incident-at-kasargode)