നിലമ്പൂർ (മലപ്പുറം) : ( www.truevisionnews.com ) ഏഴു വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 37 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. മേലാറ്റൂർ എടപ്പറ്റ അരിമ്പ്ര സുകുമാരനെ (നാണി – 40) ആണ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് കെ.പി.ജോയ് ശിക്ഷിച്ചത്. പ്രതിയെ തവനൂര്‍ ജയിലിലേക്ക് മാറ്റി.
2020 മാർച്ച് 2നാണ് കേസിനാസ്പദമായ സംഭവം. മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോകള്‍ കാണിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എടക്കര പൊെലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇൻസ്പെക്ടർ മനോജ് പറയറ്റ, എസ്ഐ അമീറലി എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ.ഫ്രാന്‍സിസ് ഹാജരായി. 16 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകള്‍ ഹാജരാക്കി.
.gif)

nilambur pocso case year imprisonment
