വയനാട്: ( www.truevisionnews.com) വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ പൊലീസിൻറെ ലഹരി വേട്ട. 76.44 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. കർണാടകയില്‍ നിന്ന് കേരളത്തിലേക്ക് വില്‍പ്പനക്കായി കൊണ്ടുവന്ന എംഡിഎംഎ ഡ്രൈവറുടെ സീറ്റിനടിയില്‍ വെച്ചാണ് പ്രതികള്‍ കടത്താൻ ശ്രമിച്ചത്. ഡാൻസാഫ്, ലോക്കൽ പൊലീസ് സംഘമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടിയത്.
കൊടുവള്ളി സ്വദേശി റഷീദ്, വെങ്ങപ്പള്ളി സ്വദേശി ഷൈജൽ എന്നിവരാണ് എഡിഎംഎയുമായി മുത്തങ്ങയിൽ പിടിയിലായത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു വയനാട് ഡാൻസാഫ് പൊലീസ് സംഘങ്ങളുടെ നീക്കം. ഡ്രൈവറുടെ സീറ്റിനടിയിൽ ജാക്കറ്റ് കൊണ്ട് മറച്ച് പ്ലാസിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു ഇവർ എംഡിഎംഎ സൂക്ഷിച്ചിരുന്നത്. നേരത്തെ മുതൽ ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം.
.gif)

ഇന്നലെ രാത്രി കർണാടകയിൽ നിന്നെത്തിയ ഇവർ മുത്തങ്ങയിൽ ചെക്ക് പോസ്റ്റ് തുറക്കുന്ന തിരിക്കിനിടയിൽ വാഹനവുമായി കടക്കാനാണ് ശ്രമിച്ചത്. കർണാടകയിൽ നിന്ന് കേരളത്തിൽ വിൽപനക്കായാണ് ലഹരി മരുന്ന് പ്രതികള്‍ കടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ലഹരി കടത്താൻ ഉപയോഗിച്ചിരുന്ന ഹോണ്ട മൊബീലിയോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയനാട് അതിർത്തിയിൽ പരിശോധന ശക്തമായ സാഹചര്യത്തിൽ ലഹരി സംഘങ്ങൾ കടത്തിന് പുതിയ മാർഗങ്ങൾ തേടുന്നുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സംശയം. സ്ഥിരം കടത്തുകാർക്ക് പകരം പുതിയ ആളുകളെ ഉപയോഗിച്ചും ലഹരി കടത്ത് തുടരുന്നുണ്ടോയെന്നും അനുമാനമുണ്ട്.
Kozhikode natives arrested 76.44 grams MDMA smuggle car
