അഹ്മദാബാദ്: (truevisionnews.com) അഹ്മദാബാദ് വിമാനാപകടത്തിൽ നിന്ന് അത്ഭുകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശ് ആശുപത്രി വിട്ടു. ഇളയ സഹോദരന്‍റെ അന്ത്യകർമങ്ങൾക്കായാണ് രമേശ് ആശുപത്രി വിട്ടത്. അപകത്തിൽ മരിച്ച ഇളയ സഹോദരന്‍റെ അന്ത്യകർമങ്ങൾ ബുധനാഴ്ച നടക്കുമെന്ന് രമേശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിശ്വാസ് കുമാർ.
'നിരവധി പേരാണ് എന്‍റെ മുന്നിൽ വെച്ച് മരിച്ചുവീണത്. ഞാൻ എങ്ങനെ അതിജീവിച്ചു എന്ന് എനിക്ക് അറിയില്ല. ഞാനും മരിച്ചെങ്കിലെന്ന് ഇപ്പോൾ ചിന്തിക്കുകയാണ്." വിശ്വാസ് കുമാർ ദേശീയ മാധ്യമത്തോട് പറഞ്ഞു.
.gif)

അതേസമയം, അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് വിശ്വാസുള്ളത്. അപകടത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇനിയും വിവരങ്ങൾ അന്വേഷണ സംഘത്തിന് ചോദിച്ചറിയാനുണ്ട്. ഇതിന് പുറമെ ബ്ലാക്ക് ബോക്‌സ് പരിശോധ കൂടി കഴിഞ്ഞാൽ മാത്രമേ എന്താണ് എയർ ഇന്ത്യ വിമാനാപകടത്തിൽ സംഭവിച്ചതെന്നതിനെക്കുറിച്ച് അന്വേഷണ സംഘത്തിന് നിഗമനത്തിലെത്താൻ സാധിക്കൂ.
Vishwas Kumar Ramesh escaped Ahmedabad plane crash discharged hospital.
