അച്ഛന് സർപ്രൈസ്‌ കൊടുക്കാനെത്തി, മടങ്ങുമ്പോൾ വിമാനാപകടം, സിബിഐ ഉദ്യോഗസ്ഥന്റെ മകൾ ദിപാൻഷിയും നൊമ്പരമായി

അച്ഛന്  സർപ്രൈസ്‌ കൊടുക്കാനെത്തി, മടങ്ങുമ്പോൾ വിമാനാപകടം, സിബിഐ ഉദ്യോഗസ്ഥന്റെ മകൾ ദിപാൻഷിയും നൊമ്പരമായി
Jun 13, 2025 12:42 PM | By Susmitha Surendran

ഗാന്ധിനഗർ: (truevisionnews.com) പിറന്നാൾ ആഘോഷം അവസാന കൂടിക്കാഴ്ചയായി ...അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ സിബിഐ ഉദ്യോഗസ്ഥന്റെ മകൾ ദീപാൻഷിയും .പിതാവിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തെ അത്ഭുതപ്പെടുത്താൻ ഒരു മാസം മുമ്പ് ഇന്ത്യയിലെത്തിയിരുന്നു ദീപാൻഷി.

വ്യാഴാഴ്‌ച ലണ്ടനിലേക്ക് മടങ്ങുകയായിരുന്നതിനിടെയാണ് ആ ദുരന്തമുണ്ടായത് . ഗാന്ധിനഗറിലെ സർഗാസനിലെ സ്വാഗത് എമിംഗോ സൊസൈറ്റിയിൽ താമസിച്ചിരുന്ന ദീപാൻഷി ഭൗരിയ ലണ്ടനിൽ എംബിബിഎസ് പഠിക്കുകയായിരുന്നു.

ദീപാൻഷിയുടെ അച്ഛൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സി.ബി.ഐ) ഡി.എസ്.പിയായി ജോലി ചെയ്യുന്നു. മകൾ പെട്ടെന്ന് വീട്ടിലേക്ക് മടങ്ങുന്നത് കണ്ട് വളരെ സന്തോഷിച്ച കുടുംബം ഇപ്പോൾ ദുഃഖത്തിലാണ്. വ്യാഴാഴ്‌ച ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ എയർ ഇന്ത്യ വിമാനം തകർന്നുവീണു. 230 യാത്രക്കാരും 12 ജീവനക്കാരുമായി ഉച്ചയ്ക്ക് 01.38 ന്

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്നു. കുറച്ച് മിനിറ്റുകൾക്ക് ശേഷം വിമാനം ഒരു കെട്ടിടത്തിൽ ഇടിച്ച് തീപിടിച്ചു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേർ മരിച്ചതായി സ്ഥിരീകരിച്ചു. രക്ഷപ്പെട്ട ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും അപക്ഷത്തിൽ രിച്ചു. അദ്ദേഹത്തെ കൂടാതെ, മരിച്ച യാത്രക്കാരിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും 7 പോർച്ചുഗീസുകാരും 1 കനേഡിയനും ഉൾപ്പെടുന്നു.

ഈ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാർ രമേശ മാധ്യമങ്ങളോട് പറഞ്ഞു. "എനിക്ക് ഒന്നും മനസ്സിലായില്ല. ഞാൻ വീണ സ്ഥലം വിമാനത്തിന് പുറത്തയാണ് അടിയിൽ വിമാനം വീണയുടനെ എൻ്റെ വ ഇടമുണ്ടായിരുന്നു. എൻ്റെ വശത്തെ ഗേറ്റ് തകർന്നു. അതിലൂടെ ഞാൻ പുറത്തേക്ക് വന്നു. ഞാൻ എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കറിയില്ല. തീപടർന്നപ്പോൾ എൻ്റെ ഇടതുകൈ പൊള്ളലേ" ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിശ്വാസ് കുമാർ രമേശ് പറയുന്നു. ആളുകൾ വളരെ പിന്തുണ നൽകുന്നുണ്ടെന്ന്.

ahmedabad plane crash CBI officer's daughter Dipanshi also dies

Next TV

Related Stories
Top Stories