വെള്ളറട: (www.truevisionnews.com) പത്താം ക്ലാസ് വിദ്യാർഥിനിയെ മൊബെലിൽ അശ്ലീല സന്ദേശങ്ങള്‍ അയച്ചു ശല്യപ്പെടുത്താന്‍ ക്വാട്ടേഷന്‍ വാങ്ങിയ രണ്ടു പേര്‍ പിടിയിലായി. അരുവിയോട് സ്വദേശി സജിന്‍ (30), നിലമാമൂട് കോട്ടുകോണം സ്വദേശി അനന്ദു (19) എന്നിവരെയാണ് വെള്ളറട പോലീസ് പിടികൂടിയത്.

ഒരു മാസമായി വിദ്യാർഥിനിയുടെ മൊബൈല്‍ ഫോണിലേക്ക് ഇവർ അശ്ലീല സന്ദേശങ്ങൾ അയച്ചുവരികയായിരുന്നു. ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുന്നതും പതിവായതോടെ വിദ്യാർഥിനി വിവരം അറിയിച്ചതിനെ തുടർന്നു രക്ഷിതാവ് വെള്ളറട പോലിസില്‍ പരാതി നല്‍കി.
പൊലീസ് അന്വേഷണത്തിലാണ് വിദ്യാർഥിനിയെ ശല്യപ്പെടുത്താന്‍ പ്ലസ് വണ്‍ വിദ്യാർഥി ഇവർക്കു ക്വട്ടേഷന്‍ നല്‍കിയതായി കണ്ടെത്തിയത്. സ്ത്രീയെ ശല്യ ചെയ്തതിനു പ്രതി സജിനെതിരെ മാരായമുട്ടം പൊലീസ് സ്‌റ്റേഷനില്‍ നേരത്തേ കേസുണ്ട്.
അനന്ദുവിന്റെ കൈയില്‍നിന്ന് കഞ്ചാവും പോലിസ് കണ്ടെത്തി. രണ്ടു പ്രതികളെയും പോക്‌സോ കേസില്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പക്ടര്‍ റസല്‍രാജ്, സിവില്‍ പൊലീസുകാരായ പ്രദീപ്, ദീബു, ഷൈനു, പ്രണവ്, സജിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
#PlusOnestudent #files #complaint #Class #student #rejecting #love #Two #arrested
