ആദ്യം പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഒഴുകി വന്നു, പിന്നാലെ രണ്ടാമതൊരു കുട്ടിയും അമ്മയും കൂടി; കൂട്ട ആത്മഹത്യയിൽ വിറങ്ങലിച്ച് നാട്

ആദ്യം പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഒഴുകി വന്നു, പിന്നാലെ രണ്ടാമതൊരു കുട്ടിയും അമ്മയും കൂടി; കൂട്ട ആത്മഹത്യയിൽ വിറങ്ങലിച്ച് നാട്
Apr 16, 2025 10:08 AM | By Athira V

കോട്ടയം: ( www.truevisionnews.com) ഇന്നലെ ഉച്ചയോടെ പേരൂര്‍ കണ്ണമ്പുര കടവില്‍ ചൂണ്ടയിടുന്നതിനിടെയാണ് നാട്ടുകാരിൽ ചിലർ ഞെട്ടിക്കുന്ന ദൃശ്യം കണ്ടത്. ആറ്റിലൂടെ ഒരു കുട്ടിയുടെ മൃതദേഹം ഒഴുകി വരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിൽ രണ്ടാമതൊരു കുട്ടിയെയും ആറുമാനൂര്‍ ഭാഗത്തെ പുഴയിൽ അമ്മയെയും കണ്ടെത്തി.

നാട്ടുകാരും പൊലീസും ചേർന്ന് ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂവരും മരിച്ചിരുന്നു. ഹൈകോടതി അഭിഭാഷകയായ കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോള്‍ തോമസ് (32), മക്കളായ നേഹ മരിയ(നാല്), നോറ ജിസ് ജിമ്മി (പൊന്നു-ഒന്ന്) എന്നിവരാണ് മരിച്ചത്. 

ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെ ഏറ്റുമാനൂർ പേരൂര്‍ പള്ളിക്കുന്ന് പള്ളിക്കടവിൽനിന്ന് കുഞ്ഞുങ്ങളുമായി ജിസ് മോള്‍ മീനച്ചിലാറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഹൈകോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായിരുന്ന ജിസ് മോള്‍ 2019-20 കാലയളവിൽ മുത്തോലി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു.

കോൺഗ്രസ് പ്രവർത്തകയായിരുന്ന ഇവർ പൊതുരംഗത്തും സജീവമായിരുന്നു. കുടുംബ പ്രശ്‌നങ്ങളാകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

സംഭവം നടന്നതിന് സമീപത്ത് ജിസ്‌മോൾ എത്തിയ സ്‌കൂട്ടറും കണ്ടെത്തി. ഇതിൽ അഡ്വക്കേറ്റെന്ന സ്റ്റിക്കർ പതിച്ചിരുന്നു. ഇതില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. രാവിലെയും ജിസ്‌മോൾ ആത്മഹത്യ ശ്രമം നടത്തിയതായി സൂചനയുണ്ട്. കൈത്തണ്ട മൂറിച്ച ഇവർ കുട്ടികൾക്ക് വിഷവും നൽകിയിരുന്നു. എന്നാൽ, കുട്ടികൾ ഛർദ്ദിച്ചതോടെ ഈ ശ്രമം പരാജയപ്പെട്ടതായാണ് പൊലീസിന്‍റെ നിഗമനം.

പിന്നാലെയാണ് പുഴയിൽ ചാടിയത്. സംഭവസമയത്ത് ജിസ്മോളും മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ജിമ്മിയുടെ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മറ്റുള്ളവർ ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം നടത്തും. നീറിക്കാട് കേന്ദ്രീകരിച്ച് എ.ടി.എസ് എന്ന പേരിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിന്‍റെ ഉടമയായ ജിമ്മി, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രിക്കൽ എൻജിനീയറുമാണ്.


#kottayam #mutholy #familicide

Next TV

Related Stories
'ചൂട് ഇനിയും കൂടും, സൂക്ഷിക്കണേ...'; കോഴിക്കോട് കണ്ണൂരും ഉൾപ്പെടെ 8 ജില്ലകളിൽ മുന്നറിയിപ്പ്

Apr 16, 2025 04:14 PM

'ചൂട് ഇനിയും കൂടും, സൂക്ഷിക്കണേ...'; കോഴിക്കോട് കണ്ണൂരും ഉൾപ്പെടെ 8 ജില്ലകളിൽ മുന്നറിയിപ്പ്

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്...

Read More >>
നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് അപകടം; ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയ സുഹൃത്തുക്കൾക്ക് ദാരണാന്ത്യം

Apr 16, 2025 04:13 PM

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് അപകടം; ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയ സുഹൃത്തുക്കൾക്ക് ദാരണാന്ത്യം

കാറിൽ ബൈക്ക് തട്ടിയതിനു ശേഷമാണോ മറിഞ്ഞതെന്ന് നാട്ടുകാർ സംശയിക്കുന്നു. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ...

Read More >>
ചാക്കിലും സീറ്റിന് അടിയിലും ഭദ്രമായി ഒളിപ്പിച്ചു, പക്ഷെ പരിശോധനയിൽ കുടുങ്ങി; നിരോധിത ലഹരി വസ്തുക്കളുമായി പിടിയിൽ

Apr 16, 2025 04:04 PM

ചാക്കിലും സീറ്റിന് അടിയിലും ഭദ്രമായി ഒളിപ്പിച്ചു, പക്ഷെ പരിശോധനയിൽ കുടുങ്ങി; നിരോധിത ലഹരി വസ്തുക്കളുമായി പിടിയിൽ

ചാക്കിൽ നിറച്ച അവസ്ഥയിലും, വാഹനത്തിന്റെ സീറ്റിന് അടിയിലുമായിട്ടാണ് ലഹരി വസ്തുക്കൾ...

Read More >>
മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ?, മലപ്പുറം നഗരത്തിൽ അഞ്ജാത പോസ്റ്റർ, അന്വേഷണം

Apr 16, 2025 04:04 PM

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ?, മലപ്പുറം നഗരത്തിൽ അഞ്ജാത പോസ്റ്റർ, അന്വേഷണം

പോസ്റ്റർ പ്രിൻ്റ് ചെയ്ത പ്രസ്സിൻ്റെ വിവരങ്ങളും പോസ്റ്ററിൽ...

Read More >>
തൊടുപുഴയിൽ ഉടമ വെട്ടിപ്പരിക്കേൽപിച്ച വളർത്തുനായ ചത്തു

Apr 16, 2025 03:40 PM

തൊടുപുഴയിൽ ഉടമ വെട്ടിപ്പരിക്കേൽപിച്ച വളർത്തുനായ ചത്തു

ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പോലീസ് കേസെടുത്തിരുന്നു....

Read More >>
വിവാദമായ തൊഴിൽ ചൂഷണം; കോഴിക്കോട് സ്വദേശിയായ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി, ഹേബിയസ് കോർപ്പസ് ഹർജിയുമായി പിതാവ്

Apr 16, 2025 03:33 PM

വിവാദമായ തൊഴിൽ ചൂഷണം; കോഴിക്കോട് സ്വദേശിയായ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി, ഹേബിയസ് കോർപ്പസ് ഹർജിയുമായി പിതാവ്

കെൽട്രോ കമ്പനിയുടെ തൃപ്പൂണിത്തുറ ശാഖയിൽ ആണ് സാരംഗ് ജോലി ചെയ്തിരുന്നത്. സാരംഗിനെ കാണാതായതിന് പിന്നിൽ കെൽട്രോ കമ്പനിക്ക് പങ്കുണ്ടെന്ന് കുടുംബം...

Read More >>
Top Stories