ജയ്പുർ: (truevisionnews.com) സമൂഹ മാധ്യമങ്ങളിൽ തന്റെ വീഡിയോ വൈറലായതിനു പിന്നാലെ രാജസ്ഥാനിൽ ആക്രി സാധനങ്ങൾ പെറുക്കിവിറ്റ് ജീവിച്ചിരുന്ന മധ്യവയസ്കൻ ജീവനൊടുക്കിയതായി റിപ്പോർട്ട്.
സമൂഹ മാധ്യമങ്ങളിൽ ഇയാളുടെ വീഡിയോ വൈറലായതിനു പിന്നാലെ വൻതോതിൽ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നതായും ഇതിനെത്തുടർന്ന് പ്രതാപ് സിങ് ജീവനൊടുക്കിയെന്നും പോലീസിനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
ഉപയോഗ ശൂന്യമായിക്കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റു ആക്രി വസ്തുക്കളും പെറുക്കിയെടുത്ത് വിറ്റായിരുന്നു പ്രതാപ് സിങ് ജീവിതം മുന്നോട്ട് നയിച്ചിരുന്നത്.
പ്രദേശവാസികൾക്കെല്ലാം ഇയാൾ സുപരിചിതനായിരുന്നു. ബാബാജി എന്ന പേരിൽ വിളിക്കപ്പെടുന്ന പ്രതാപ് സിങിനെ ചില യുവാക്കൾ ലോഹാവത് ഗ്രാമത്തിൽ വെച്ച് ശല്യപ്പെടുത്തുകയും ഇത് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു.
ഇത് അദ്ദേഹത്തെ പരിഹാസ കഥാപാത്രമായി ചിത്രീകരിക്കുകയും ചെയ്തു. ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ മനംനൊന്ത് ഇയാൾ ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഹൈവേയോട് ചേർന്ന മരത്തിൽ തൂങ്ങിയ നിലയിൽ പ്രതാപ് സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#Youths #make #video #virall #widespread #ridicule #one #who #alive #attacked #dead