#honeytrapcase | സ്വര്‍ണവും പണവും തട്ടിയെടുത്ത ശേഷം സ്റ്റേഷനില്‍ വന്ന് വ്യാജപരാതി, ഇന്‍കംടാക്‌സ് ഓഫിസറെന്ന ഐഡി കാര്‍ഡുമായെത്തി വിലസല്‍; ശ്രുതിയുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്

#honeytrapcase | സ്വര്‍ണവും പണവും തട്ടിയെടുത്ത ശേഷം സ്റ്റേഷനില്‍ വന്ന് വ്യാജപരാതി, ഇന്‍കംടാക്‌സ് ഓഫിസറെന്ന ഐഡി കാര്‍ഡുമായെത്തി വിലസല്‍; ശ്രുതിയുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്
Jun 24, 2024 02:23 PM | By Athira V

കാസര്‍ഗോഡ്: ( www.truevisionnews.com  )കാസര്‍ഗോഡ് കേന്ദ്രീകരിച്ച് നടന്ന ഹണി ട്രാപ്പ് കേസില്‍ പ്രതിയായ യുവതി ഇന്‍കംടാക്‌സ് ഓഫിസര്‍ ചമഞ്ഞ് പൊലീസ് സ്റ്റേഷനില്‍ എത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

 2021 ല്‍ ശ്രുതി ചന്ദ്രശേഖരന്‍ കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ ഇന്‍കം ടാക്‌സ് സബ് ഇന്‍സ്‌പെക്ടറുടെ വ്യാജ ഐ ഡി കാര്‍ഡ് പുറത്ത്. സ്റ്റേഷനില്‍ ജി ഡി ചാര്‍ജ്ജ് ചുമതലയില്‍ ഉണ്ടായിരുന്ന പോലീസുകാരന് കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.

ശ്രുതി ചന്ദ്രശേഖരന്‍ മേല്‍പ്പറമ്പ് എസ് ഐ അരുണ്‍ മോഹനെതിരെ നടത്തിയ വ്യാജ ആരോപണങ്ങള്‍ അന്വേഷിച്ചതോടെയാണ് യുവതി മുന്‍പ് നടത്തിയ സമാന തട്ടിപ്പുകളും പുറത്ത് വന്നത്.

2021 ജൂണില്‍ കാസറഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിയ ശ്രുതി ഇന്‍കംടാക്‌സ് സബ് ഇന്‍സ്‌പെക്ടറെന്ന് സ്വയം പരിചയപ്പെടുത്തി. അതിന് വ്യാജമായി തയ്യാറാക്കിയ ഇന്‍കം ടാക്‌സ് ഓഫിസറുടെ തിരിച്ചറിയല്‍ രേഖയും പൊലീസുകാരെ കാണിച്ചു.

അയല്‍വാസിയ്‌ക്കെതിരെ യുവതി നല്‍കിയ പരാതി വ്യാജമെന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കണ്ടെത്തി. മാത്രമല്ല ശ്രുതി ചന്ദ്രശേഖരന്‍ പ്രതിയെന്ന് ആരോപിച്ച വ്യക്തിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തെന്നും വ്യക്തമായി.

ഇതോടെ അന്വേഷണ ഉദ്യോഗസ്ഥനായ പോലീസുകാരനെയും യുവതി സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇതിനായി ശ്രുതി കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ശബ്ദസന്ദേശം  ലഭിച്ചു.

ശ്രുതി നല്‍കിയ വ്യാജ പരാതിയില്‍ കേസ് അന്വേഷിച്ച പൊലീസുകാരന്‍ നടപടി നേരിട്ടു. ഇദ്ദേഹത്തിന്റെ ശമ്പള വര്‍ധന തടഞ്ഞുകൊണ്ടുള്ള കേസ് ഇപ്പോഴും നടക്കുന്നുണ്ട്. യുവതിയ്ക്ക് പിന്തുണയുമായി സേനയ്ക്കുള്ളില്‍ തന്നെ ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുന്നെന്നും ശ്രുതിയെ പിടികൂടിയാല്‍ തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നുമാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.


#more #evidence #against #honeytrap #case #accused #sruthychandrasekharan

Next TV

Related Stories
കോട്ടയത്ത് ലോഡ്ജെടുത്തു; കൊലയ്ക്കുശേഷം എത്തിയത് സഹോദരനടുത്തേക്ക്; ആദ്യകേസിലെ ജാമ്യക്കാർ 2 സ്ത്രീകൾ

Apr 23, 2025 03:43 PM

കോട്ടയത്ത് ലോഡ്ജെടുത്തു; കൊലയ്ക്കുശേഷം എത്തിയത് സഹോദരനടുത്തേക്ക്; ആദ്യകേസിലെ ജാമ്യക്കാർ 2 സ്ത്രീകൾ

തൃശ്ശൂർ മാളയിലെ കോഴി ഫാം കെട്ടിടത്തിൽനിന്നാണ് പ്രതിയെ രാവിലെയോടെ പിടികൂടുന്നത്. ഇയാളെ വിശദമായി ചോദ്യം...

Read More >>
പഹല്‍ഗാം ഭീകരാക്രമണം; സൗജന്യ റീഷെഡ്യൂളിംഗിനും റീഫണ്ടിനും അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Apr 23, 2025 03:35 PM

പഹല്‍ഗാം ഭീകരാക്രമണം; സൗജന്യ റീഷെഡ്യൂളിംഗിനും റീഫണ്ടിനും അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

യാത്രക്കാര്‍ക്ക് #SrinagarSupport എന്ന് ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222 / 080 6766 2222 എന്ന നമ്പറില്‍ വിളിച്ചോ ബുക്കിംഗുകള്‍...

Read More >>
കല്ലുമ്മക്കായ, കക്കയിറച്ചി വിൽപനയുടെ മറവിൽ ഹഷീഷ് ഓയിൽ കച്ചവടം; യുവാവ് അറസ്റ്റിൽ

Apr 23, 2025 03:06 PM

കല്ലുമ്മക്കായ, കക്കയിറച്ചി വിൽപനയുടെ മറവിൽ ഹഷീഷ് ഓയിൽ കച്ചവടം; യുവാവ് അറസ്റ്റിൽ

റോഡരികിലാണ് കല്ലുമ്മക്കായയും കക്കയിറച്ചിയും വിൽപന...

Read More >>
പഹല്‍ഗാം ഭീകരാക്രമണം;  കൊല്ലപ്പെട്ട മലയാളിയുടെ സംസ്കാരം വെള്ളിയാഴ്ച; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Apr 23, 2025 03:03 PM

പഹല്‍ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളിയുടെ സംസ്കാരം വെള്ളിയാഴ്ച; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

മൃതദേഹം ഇന്നും നാളെയും മോർച്ചറിയിൽ സൂക്ഷിക്കും. വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 9 മണി വരെ ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം...

Read More >>
മയക്കുമരുന്ന് കച്ചവടം: പ്രത്യേക നിയമപ്രകാരം ജില്ലയിൽ ആദ്യ അറസ്റ്റ്

Apr 23, 2025 03:03 PM

മയക്കുമരുന്ന് കച്ചവടം: പ്രത്യേക നിയമപ്രകാരം ജില്ലയിൽ ആദ്യ അറസ്റ്റ്

വിശാൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് നിരോധിത മയക്കുമരുന്നുകളും ലഹരി വസ്തുക്കളും മറ്റും ജില്ലയിൽ എത്തിച്ച് ചില്ലറ...

Read More >>
നഹിയാൻ അബ്ദുൾ നാസറിൻ്റെ സംഘത്തിൽ അഞ്ചിലധികം പേർ; കുറ്റ്യാടിയിലെ വീട് കേന്ദ്രീകരിച്ച് വില്പന നടന്നതിന് തെളിവുകൾ

Apr 23, 2025 02:50 PM

നഹിയാൻ അബ്ദുൾ നാസറിൻ്റെ സംഘത്തിൽ അഞ്ചിലധികം പേർ; കുറ്റ്യാടിയിലെ വീട് കേന്ദ്രീകരിച്ച് വില്പന നടന്നതിന് തെളിവുകൾ

രാത്രി സമയങ്ങളിൽ നരിപ്പറ്റ കമ്പനി മുക്ക് കേന്ദ്രീകരിച്ച് ചില്ലറ വില്പനക്കാർക്ക് രാസ ലഹരി എത്തിച്ച് നൽകുന്നതാണ് ഇവരുടെ രീതിയെന്ന്...

Read More >>
Top Stories