#attack | താമരശ്ശേരിയിൽ ഏറ്റുമുട്ടിയും വീടാക്രമിച്ചും ലഹരിസംഘങ്ങൾ; കുടുക്കിൽ ഉമ്മരത്ത് നാട്ടുകാർ ഭീതിയിൽ

#attack | താമരശ്ശേരിയിൽ ഏറ്റുമുട്ടിയും വീടാക്രമിച്ചും ലഹരിസംഘങ്ങൾ; കുടുക്കിൽ ഉമ്മരത്ത് നാട്ടുകാർ ഭീതിയിൽ
Apr 20, 2024 03:43 PM | By Athira V

താമരശേരി : ( www.truevisionnews.com ) കുടുക്കിൽ ഉമ്മരത്ത് ലഹരി മാഫിയാ സംഘങ്ങളുടെ ഏറ്റുമുട്ടലും ആക്രമണങ്ങളും തുടരുന്നു. സ്ഥലത്ത് പൊലീസ് സാന്നിധ്യമുണ്ടായിട്ടും മൂന്നാം ദിവസവും സംഘർഷം തുടരുകയാണ്.

ഇന്നലെ രാത്രി 9 മണിയോടെ ചുടലമുക്ക് കരിങ്ങമണ്ണ തേക്കുംതോട്ടത്തിൽ ഫിറോസിന്റെ വീടാണ് അജ്ഞാതർ ആക്രമിച്ചത്. ലഹരിമരുന്നു കേസിലെ പ്രധാന പ്രതിയാണ് ഫിറോസ്.

ജനൽചില്ലുകളും വാതിലുകളും വീട്ടുപകരണങ്ങളും തകർത്തു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വ്യാഴം ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ആറു മാസം മുമ്പ് അമ്പലമുക്കിൽ ലഹരി മാഫിയ പൊലീസിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അയൂബിന്റെ സഹോദരന്റെ മകളുടെ വിവാഹത്തിന് അയൂബിന്റെ സംഘാംഗങ്ങൾ എത്തിയിരുന്നു.

അമ്പലമുക്ക് സംഘർഷത്തിൽ വെട്ടേറ്റ ഇർഷാദും ലഹരിവിരുദ്ധ സമിതി പ്രവർത്തകരും വിവാഹത്തിന് എത്തി. രണ്ടു സംഘങ്ങളും തമ്മിൽ അവിടെവച്ച് തർക്കവും ചെറിയ രീതിയിൽ കയ്യേറ്റവുമുണ്ടായി. ഇതിൽ അയൂബിന്റെ സംഘത്തിലുള്ളവർക്കു മർദനമേറ്റു. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.

സംഘർഷം തടയാൻ ശ്രമിച്ച കുടുക്കിൽ ഉമ്മരത്തെ വ്യാപാരി കൂടത്തായി പുവ്വോട്ടിൽ നവാസിനെ അന്നു രാത്രി അക്രമിസംഘം കടയിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുടുക്കിൽ ഉമ്മരം സ്വദേശികളും ലഹരിവിരുദ്ധസമിതി പ്രവർത്തകരുമായ മാജിദ്, ജലീൽ എന്നിവരുടെ വീട് ആക്രമിക്കുകയും ചെയ്തു. അയൂബ്, ഫിറോസ്, ഫസൽ എന്ന കണ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

ഫിറോസിന്റെ വീടാണ് ഇന്നലെ രാത്രി മറ്റൊരു സംഘം അടിച്ചു തകർത്തത്. അയൂബിനെ കാപ്പ ചുമത്തി നാടുകടത്താനുള്ള നോട്ടിസ് പൊലീസിനു ലഭിച്ച ദിവസമായിരുന്നു ആക്രമണം.

ആറു മാസം മുമ്പ് അമ്പലമുക്കിൽ ‌ഒരു വീടു കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തുന്ന വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘത്തിനു നേരെ നായ്ക്കളെ അഴിച്ചുവിട്ടും കല്ലെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ പൊലീസ് ജീപ്പ് ഉൾപ്പെടെ അടിച്ചു തകർക്കുകയും ഇർ‌ഷാദിനെ വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട തർക്കമാണ് വ്യാഴാഴ്ച വീണ്ടും സംഘർഷത്തിനു കാരണമായത്.

#tamarassery #mafia #conflict #continues

Next TV

Related Stories
ഒന്‍പത് വയസ്സുകാരിയെ കോമയിലാക്കിയ അപകടം; ജാമ്യം ലഭിച്ച ഷെജീലിനെതിരേ ഒരാഴ്ചയ്ക്കകം കുറ്റപത്രം

Feb 12, 2025 10:24 AM

ഒന്‍പത് വയസ്സുകാരിയെ കോമയിലാക്കിയ അപകടം; ജാമ്യം ലഭിച്ച ഷെജീലിനെതിരേ ഒരാഴ്ചയ്ക്കകം കുറ്റപത്രം

അപകടത്തിനുശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തിയത് രണ്ടുമാസംമുന്‍പാണ്....

Read More >>
ചങ്ങരംകുളത്ത് ലഹരി മാഫിയയുടെ ആക്രമണം;  മൂന്ന് പേര്‍ക്ക് പരിക്ക്, അറസ്റ്റ്

Feb 12, 2025 10:17 AM

ചങ്ങരംകുളത്ത് ലഹരി മാഫിയയുടെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്, അറസ്റ്റ്

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം. പൊലീസിൽ ഒറ്റുകൊടുക്കാൻ ആർക്കാണ് ധൈര്യമെന്ന് ആക്രോശിച്ചായിരുന്നു...

Read More >>
സംസ്ഥാനത്ത് 50,000 പേർക്ക് ഇന്ന് മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്യും

Feb 12, 2025 10:07 AM

സംസ്ഥാനത്ത് 50,000 പേർക്ക് ഇന്ന് മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്യും

75000ൽ പരം അപേക്ഷകളാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന് ലഭിച്ചത്....

Read More >>
കോമ്പസ് കൊണ്ട് ശരീരം മുറിച്ച് ബോഡി ലോഷൻ തേച്ചു, നഗ്നരാക്കിയ ശേഷം പ്രതികൾ ദൃശ്യങ്ങൾ; നടന്നത് കൊടുംക്രൂരത

Feb 12, 2025 10:06 AM

കോമ്പസ് കൊണ്ട് ശരീരം മുറിച്ച് ബോഡി ലോഷൻ തേച്ചു, നഗ്നരാക്കിയ ശേഷം പ്രതികൾ ദൃശ്യങ്ങൾ; നടന്നത് കൊടുംക്രൂരത

ഒന്നാം വർഷ വിദ്യാർഥികളെ നഗ്നരാക്കിയ ശേഷം പ്രതികൾ ദൃശ്യങ്ങൾ പകർത്തി. കോമ്പസ് ഉപയോഗിച്ച് ശരീരത്ത് മുറിവുകൾ ഉണ്ടാക്കി. മുറിവുകളിൽ ബോഡി ലോഷൻ...

Read More >>
'ചെയര്‍മാനോട് സംസാരിക്കാൻ ധൈര്യമില്ല,എനിക്ക് പേടിയാണ്'; എഴുതി പൂര്‍ത്തിയാക്കാത്ത ജോളി മധുവിൻ്റെ കത്ത് പുറത്ത്

Feb 12, 2025 09:27 AM

'ചെയര്‍മാനോട് സംസാരിക്കാൻ ധൈര്യമില്ല,എനിക്ക് പേടിയാണ്'; എഴുതി പൂര്‍ത്തിയാക്കാത്ത ജോളി മധുവിൻ്റെ കത്ത് പുറത്ത്

ഇംഗ്ലീഷിലാണ് കത്ത് എഴുതിയിരിക്കുന്നത്. ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു ജോളി...

Read More >>
ചികിത്സ തുടങ്ങുംമുമ്പ് ബീജം ശേഖരിച്ച് സൂക്ഷിച്ചു; 9 വർഷത്തിന് ശേഷം വൃഷണാര്‍ബുദം അതിജീവിച്ച യുവാവിന് കുഞ്ഞു പിറന്നു

Feb 12, 2025 09:14 AM

ചികിത്സ തുടങ്ങുംമുമ്പ് ബീജം ശേഖരിച്ച് സൂക്ഷിച്ചു; 9 വർഷത്തിന് ശേഷം വൃഷണാര്‍ബുദം അതിജീവിച്ച യുവാവിന് കുഞ്ഞു പിറന്നു

വൃഷണാര്‍ബുദത്തിന് പല സ്ഥലങ്ങളില്‍ ചികിത്സ തേടിയതിന് ശേഷമാണ് 2016ൽ കൗമാരക്കാരന്‍ തിരുവനന്തപുരത്തെ റീജ്യണൽ ക്യാൻസർ സെന്ററിൽ...

Read More >>
Top Stories