Mar 19, 2024 01:38 PM

തൃശ്ശൂർ : (truevisionnews.com)   ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിക്ക് മറുപടിയുമായി തൃശ്ശൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ.

സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണെന്നും സന്ദർശനത്തിനെത്തുമ്പോൾ ഗെറ്റ് ഔട്ട്‌ അടിക്കുന്ന പാരമ്പര്യം ഞങ്ങളുടെ കുടുബത്തിനില്ലെന്നും മുരളീധരൻ പറഞ്ഞു. ‌‌

പാർട്ടിനേതൃത്വം അനുവദിച്ചാൽ കരുണാകരന്റെ ശവകുടീരം സന്ദർശിക്കുമെന്ന സുരേഷ് ​ഗോപിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.

'സ്ഥാനാർഥിക്ക് എവിടെ വേണമെങ്കിലും പോകാം അത് ചർച്ചയാക്കേണ്ടതില്ലയെന്നും മുരളീധരൻ പറഞ്ഞു. മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്കെന്നും കേരളത്തിൽ രണ്ടു പേർക്കാണ് സമനില തെറ്റിയത് ഒന്ന് പിണറായിക്കും രണ്ട് ബിജെപിക്കും എന്ന് അദ്ദേഹം പറഞ്ഞു.'

കെ കരുണാകരനോട് നീതി കാണിച്ചോ എന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നായിരുന്നു സുരേഷ് ​ഗോപിയുടെ പരാമർശം. കരുണാകരന്റെ കുടുംബവുമായുള്ള തന്റെ ബന്ധം രാഷ്ട്രീയാതീതമാണ്. അത് തുടരും.

കരുണാകരൻ ജനകീയ നേതാവാണ്. കരുണാകരന്റെ ശവകുടീരം സന്ദർശിക്കണോ എന്ന് ബിജെപി നേതാക്കൾ പറയട്ടെ. ശവകുടീര സന്ദർശനം എല്ലാവർക്കും സ്വീകാര്യമാകണം.

അവിടേക്ക് കടന്നു കയറില്ല. പാർട്ടിനേതൃത്വം അനുവദിച്ചാൽ കരുണാകരന്റെ ശവകുടീരം സന്ദർശിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ​ഗോപി.

#Thrissur #UDF #candidate #KMuraleedharan #replied #BJP #candidate #SureshGopi.

Next TV

Top Stories