ഇസ്ലാമാബാദ് : (www.truevisionnews.com) രാജ്യത്തെ എല്ലാ അനധികൃത കുടിയേറ്റക്കാരും രാജ്യം വിടണമെന്ന് ഉത്തരവിട്ട് പാകിസ്ഥാന്‍. എല്ലാ അനധികൃത കുടിയേറ്റക്കാരും നവംബർ ഒന്നിന് പാകിസ്ഥാന്‍ വിടണമെന്നും അല്ലെങ്കിൽ നിർബന്ധിത പുറത്താക്കൽ നേരിടേണ്ടിവരുമെന്നും മന്ത്രി സർഫ്രാസ് ബുഗ്തി പറഞ്ഞു.

ഈ വർഷം നടന്ന 24 ചാവേർ സ്‌ഫോടനങ്ങളിൽ 14 എണ്ണവും അഫ്ഗാൻ തീവ്രവാദികളാണ് നടത്തിയത് എന്ന് പറഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. 1.7 ദശലക്ഷം അഫ്ഗാനികൾ യാതൊരു രേഖകളുമില്ലാതെ പാക്സിതാനിൽ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സൈനിക നേതാക്കളും മറ്റു നേതാക്കളും പ്രധാനമന്ത്രിയെയും കരസേനാ മേധാവിയെയും സന്ദർശിച്ച് ക്രമസമാധാനം ചർച്ച ചെയ്ത ശേഷമാണ് സർഫ്രാസ് ബുഗ്തി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞയാഴ്ച പാകിസ്ഥാനില്‍ രണ്ട് സ്‌ഫോടനങ്ങളിൽ 57 പേർ കൊല്ലപ്പെട്ടിരുന്നു.
എന്നാൽ അഫ്ഗാൻ പ്രദേശം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണം നിഷേധിച്ച അഫ്ഗാൻ താലിബാൻ പാകിസ്ഥാന്റെ സുരക്ഷ ആഭ്യന്തര പ്രശ്‌നമാണെന്നും പറഞ്ഞു.
#Pakistan #Illegal #immigrants #mustleave #country #face #deportation #Pakistan
