ജൊഹാനസ്ബർഗ് : (www.truevisionnews.com) സിംബാബ്‌വെയില്‍ സ്വകാര്യ വിമാനം തകർന്ന് മരിച്ചവരിൽ ഇന്ത്യൻ കോടീശ്വരൻ ഹർപാൽ രൺധാവയും 22 വയസ്സുള്ള മകനും ഉൾപ്പെട്ടതായി റിപ്പോർട്ട്.

തെക്കുപടിഞ്ഞാറൻ സിംബാബ്‌വെയിലെ വജ്രഖനിക്ക് സമീപമാണ് ഹർപാൽ രൺധാവയും മകന്‍ അമേർ കബീർ സിങ് രൺധാവയും സഞ്ചരിച്ച വിമാനം തകർന്നുവീണത്. വെള്ളിയാഴ്ച നടന്ന അപകടത്തിൽ ഇവരടക്കം ആറ് പേർ കൊല്ലപ്പെട്ടത്.
സ്വർണവും കൽക്കരിയും നിക്കലും ചെമ്പും ശുദ്ധീകരിക്കുന്ന ഖനന കമ്പനിയായ റിയോസിമിന്‍റെ ഉടമയാണ് ഹർപാൽ രൺധാവ. റിയോസിമിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള സെസ്‌ന 206 ഒറ്റ എഞ്ചിൻ വിമാനം , ഹരാരെയിൽ നിന്ന് കമ്പനിക്ക് പങ്കാളിത്തമുള്ള മുറോവ വജ്രഖനിയിലേക്ക് പറക്കുന്നതിനിടെയാണ് തകർന്നത്.
മുറോവ വജ്ര ഖനിക്ക് സമീപം തന്നെയാണ് വിമാനം തകർന്നത്. വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയും ആകാശത്തുവച്ച് പൊട്ടിത്തെറിച്ച് സ്വമഹാൻഡെ മേഖലയിലെ പീറ്റർ ഫാമിലേക്ക് പതിക്കുകയുമായിരുന്നു എന്നാണ് പോലീസ് വൃന്ദങ്ങൾ നല്‍കുന്ന വിവരം.
മരിച്ചവരുടെ പേരുകൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല, എന്നാൽ രൺധാവയുടെ സുഹൃത്തും മാധ്യമപ്രവർത്തകനുമായ ഹോപ്‌വെൽ ചിനോനോ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രൺധാവയുടെയും മകന്റെയും അനുസ്മരണ ചടങ്ങ് അറിയിച്ചുകൊണ്ട് ചിനോനോ ഒരു ട്വീറ്റും പങ്കുവെച്ചിട്ടുണ്ട്
#aircrash #Private #planecrashes #Zimbabwe; #Indian #businessman #his #son #killed
