മൂന്നാം ഏകദിനത്തില്‍ ഓസീസിന് 21 റണ്‍സ് ജയം; പരമ്പരയും സ്വന്തം

മൂന്നാം ഏകദിനത്തില്‍ ഓസീസിന് 21 റണ്‍സ് ജയം; പരമ്പരയും സ്വന്തം
Mar 23, 2023 12:01 AM | By Vyshnavy Rajan

ചെന്നൈ : മൂന്നാം ഏകദിനത്തില്‍ 21 റണ്‍സിന് ജയിച്ച്‌ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ പരമ്പര 2-1ന് സ്വന്തമാക്കി. ഇന്നലെ ചെന്നൈയില്‍ 270 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ 49.1ഓവറില്‍ 248 റണ്‍സില്‍ ഒതുക്കിയാണ് ഓസീസ് പരമ്പര നേട്ടം ആഘോഷിച്ചത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. മികച്ച സ്കോര്‍ ഉയര്‍ത്താനായില്ലെങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാരെ വരച്ച വരയില്‍ നിറുത്താന്‍ ഒാസീസ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞതാണ് കളിയുടെ വിധിയെഴുതിയത്.നാലുവിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ആദം സാംപയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ആഷ്ടണ്‍ ആഗറും ചേര്‍ന്നാണ് ഇന്ത്യയെ തളച്ചത്. അര്‍ദ്ധസെഞ്ച്വറി നേടിയ വിരാട് കൊഹ്‌ലിയും(54),ഹാര്‍ദിക് പാണ്ഡ്യയും (40),ശുഭ്മാന്‍ ഗില്ലും (37),കെ.എല്‍ രാഹുലും (32), രോഹിത് ശര്‍മ്മ(30)യുമാെക്കെ ചേസിംഗിനിടെ ഇടറിവീണപ്പോള്‍ ഇന്ത്യയ്ക്ക് വിജയവും അന്യമായി. ആദം സാംപ മാന്‍ ഒഫ് ദ മാച്ചായപ്പോള്‍ മിച്ചല്‍ മാര്‍ഷ് മാന്‍ ഒഫ് ദ സിരീസായി

. ചെന്നൈയില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 49 ഓവറില്‍ 269 റണ്‍സിന് ആള്‍ഒൗട്ടാവുകയായിരുന്നു.ട്രാവിസ് ഹെഡും (33),മിച്ചല്‍ മാര്‍ഷും (47) ചേര്‍ന്ന് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും തുടര്‍ന്നെത്തിയവരെ കൂടുതല്‍ നേരം വിളയാടാന്‍ അനുവദിക്കാതിരുന്ന ഇന്ത്യന്‍ ബൗളര്‍മാരാണ് സ്കോര്‍ 269ലൊതുക്കിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയ അക‌്ഷര്‍ പട്ടേലും മുഹമ്മദ് സിറാജും ബൗളിംഗില്‍ തിളങ്ങി.

ഓസീസിന്റെ ആദ്യ മൂന്ന് വിക്കറ്റുകളും ഹാര്‍ദിക്കാണ് വീഴ്ത്തിയത്. 10.5-ാം ഓവറില്‍ ടീം സ്കോര്‍ 68ല്‍ നില്‍ക്കവേ ട്രാവിസ് ഹെഡിനെ കുല്‍ദീപിന്റെ കയ്യിലെത്തിച്ചാണ് ഹാര്‍ദിക് തുടങ്ങിയത്. തുടര്‍ന്നിറങ്ങിയ സ്മിത്തിനെ(0) അക്കൗണ്ട് തുടങ്ങാനാവും മുന്നേ 13-ാം ഓവറില്‍ കീപ്പര്‍ രാഹുലിന്റെ കയ്യിലെത്തിച്ചു. 15-ാം ഓവറില്‍ മിച്ചല്‍ മാര്‍ഷ് ബൗള്‍ഡാവുകകൂടി ചെയ്തതോടെ ഓസീസ് 85/3 എന്ന നിലയിലായി.

തുടര്‍ന്ന് ഡേവിഡ് വാര്‍ണറും (23) മാര്‍നസ് ലാബുഷേയ്നും (28) പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും വിലങ്ങുതടിയായി കുല്‍ദീപ് എത്തി. 25-ാം ഓവറില്‍ വാര്‍ണറെ ഹാര്‍ദിക്കിന്റെ കയ്യിലെത്തിച്ച കുല്‍ദീപ് 29-ാം ഓവറില്‍ ലാബുഷേയ്നെ ഗില്ലിന്റെ കയ്യിലുമെത്തിച്ച്‌ ഓസീസിനെ 138/5 എന്ന നിലയിലാക്കി. ആറാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്ത അലക്സ് കാരേയും (38),മാര്‍ക്കസ് സ്റ്റോയ്നിസും(25) ഓസീസിന് ഉൗര്‍ജം പകര്‍ന്നു.

37-ാം ഓവറില്‍ സ്റ്റോയ്നിസിനെ ഗില്ലിന്റെ കയ്യിലെത്തിച്ച്‌ അക്ഷര്‍ പട്ടേല്‍ ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. 39-ാം ഓവറില്‍ കുല്‍ദീപ് കാരേയെ ബൗള്‍ഡാക്കിയതോടെ ഓസീസ് 203/7 എന്ന സ്കോറിലെത്തി. അവസാന ഓവറുകളില്‍ സീന്‍ അബ്ബോട്ട് (26),ആഗര്‍(17),സ്റ്റാര്‍ക്ക് (10),സാംപ (10) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് 269വരെയെത്തിച്ചത്.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് രോഹിതും(30) ശുഭ്മാന്‍ ഗില്ലും (37)ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. പത്താം ഓവറില്‍ അബ്ബോട്ടിന്റെ പന്തില്‍ സ്റ്റാര്‍ക്കിന് ക്യാച്ച്‌ നല്‍കിയാണ് രോഹിത് മടങ്ങിയത്. 13-ാം ഓവറില്‍ ഡി.ആര്‍.എസിലൂടെ ആദം സാംപ ഗില്ലിനെ എല്‍.ബിയില്‍ കുരുക്കി. തുടര്‍ന്ന് ക്രീസിലൊരുമിച്ച വിരാടും കെ.എല്‍ രാഹുലും (32)ചേര്‍ന്ന് 27.5 ഓവറില്‍ 146ലെത്തിച്ചു. അവിടെവച്ച്‌ രാഹുലിനെ സാംപ പുറത്താക്കിയപ്പോള്‍ അടുത്ത ഓവറില്‍ സ്മിത്തിന്റെ സൂപ്പര്‍ ഫീല്‍ഡിംഗില്‍ അക്ഷര്‍ പട്ടേല്‍ (2)റണ്‍ ഔട്ടായി.

തുടര്‍ന്ന് ഹാര്‍ദിക്കും വിരാടും ചേര്‍ന്ന് മുന്നോട്ടു നയിച്ചെങ്കിലും അര്‍ദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെ വിരാടിനെ ആഗര്‍ മടക്കി അയച്ചു. തൊട്ടടുത്ത പന്തില്‍ സൂര്യകുമാര്‍ ബൗള്‍ഡായത് ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടിയായി. ഇത് തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലാണ് സൂര്യ നേരിട്ട ആദ്യ പന്തില്‍ പുറത്താവുന്നത്. ഇതോടെ ഇന്ത്യ 185/6 എന്ന നിലയിലായി.തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ (40),രവീന്ദ്ര ജഡേജ (18) എന്നിവര്‍ പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. തുടര്‍ന്ന് 48-ാം ഓവറില്‍ ഷമി ഒരോ ഫോറും സിക്സുമടിച്ചെങ്കിലും അടുത്ത പന്തില്‍ പുറത്തായി.

പരമ്പരയിലെ മൂന്നാം മത്സരത്തിലും സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ പന്തില്‍ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ട്വന്റി ട്വന്റി ഫോര്‍മാറ്റില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന സൂര്യകുമാര്‍ ഏകദിനത്തില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണ്.

Aussies win by 21 runs in 3rd ODI; Series to Australia

Next TV

Related Stories
#IPL2024 | ഇന്നുംകൂടെ തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് സ്വപ്‌നം ഉപേക്ഷിക്കാം; തകര്‍ത്തടിക്കാൻ ഹൈദരാബാദ്

Apr 25, 2024 03:22 PM

#IPL2024 | ഇന്നുംകൂടെ തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് സ്വപ്‌നം ഉപേക്ഷിക്കാം; തകര്‍ത്തടിക്കാൻ ഹൈദരാബാദ്

ബംഗളൂരുവില്‍ റണ്‍മഴ പെയ്ത മത്സരത്തില്‍ ആര്‍സിബിക്കെതിരെ 25 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഇരുടീമും ആകെ ഏറ്റുമുട്ടിയത് ഇരുപത്തിനാല്...

Read More >>
#IPL2024 | ഒറ്റ മത്സരത്തിലൂടെ കളംപിടിച്ച് പന്ത്; ലോകകപ്പ് ടീമിലേക്കുള്ള സാധ്യതാ ലിസ്റ്റില്‍ സഞ്ജു ഒരു പടി പിന്നില്‍

Apr 25, 2024 12:29 PM

#IPL2024 | ഒറ്റ മത്സരത്തിലൂടെ കളംപിടിച്ച് പന്ത്; ലോകകപ്പ് ടീമിലേക്കുള്ള സാധ്യതാ ലിസ്റ്റില്‍ സഞ്ജു ഒരു പടി പിന്നില്‍

225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി പൊരുതിയെങ്കിലും നാല്...

Read More >>
#IPL2024 | ആര്‍സിബിയുടെ തുടര്‍ തോല്‍വികള്‍ക്കുള്ള കാരണം തുറന്നു പറഞ്ഞ് മുന്‍ താരം

Apr 24, 2024 05:07 PM

#IPL2024 | ആര്‍സിബിയുടെ തുടര്‍ തോല്‍വികള്‍ക്കുള്ള കാരണം തുറന്നു പറഞ്ഞ് മുന്‍ താരം

റണ്‍വേട്ടയില്‍ വിരാട് കോലി ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ആര്‍സിബി സീസണില്‍ പഞ്ചാബ് കിംഗ്സിനെതിരെ മാത്രമാണ് ഇതുവരെ ജയിച്ചത്. ചെന്നൈയോട് തോറ്റ്...

Read More >>
#ISL | ഒഡീഷക്കെതിരെ ലീഡെടുത്തശേഷം തോൽവി; ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

Apr 19, 2024 10:31 PM

#ISL | ഒഡീഷക്കെതിരെ ലീഡെടുത്തശേഷം തോൽവി; ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

നാലാം മിനിറ്റിൽ തന്നെ സെർണിചിന്റെ മികച്ച ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയിരുന്നു. പരിക്കേറ്റ് ആറു മാസത്തോളം പുറത്തിരുന്നശേഷമാണ്...

Read More >>
#ISL | ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ജയിച്ചാൽ സെമിയിൽ, ലൂണ മടങ്ങിയെത്തിയേക്കും

Apr 19, 2024 11:33 AM

#ISL | ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ജയിച്ചാൽ സെമിയിൽ, ലൂണ മടങ്ങിയെത്തിയേക്കും

ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളുടെ ചുക്കാൻ പിടിക്കുന്ന ദിമിത്രിയോസ് ഡയമൻ്റക്കോസ് ഇന്ന് കളിക്കുമോ എന്നത്...

Read More >>
#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

Apr 18, 2024 01:01 PM

#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

അതേസമയം, വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരെയാണ് പരിഗണിക്കുന്നത്....

Read More >>
Top Stories