കൊച്ചി : ബലാത്സംഗക്കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ 15 വർഷമായി പീഡിപ്പിക്കുന്നെന്നാണ് യുവതിയുടെ പരാതി. ഹൈക്കോടതി കഴിഞ്ഞയാഴ്ച മാർട്ടിന് മുൻകൂർ ജാമ്യം നൽകിയിരുന്നു.
ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 1990 ൽ ആട്-തേക്ക് – മാഞ്ചിയം കേസിലും മാർട്ടിനെതിരെ അന്വേഷണം നടന്നിരുന്നു.
യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ
കണ്ണൂർ : പേരാവൂരിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി സാമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.
കോളയാട് സ്വദേശിയായ കെ. ഹരീഷിനെയാണ് (20) പേരാവൂർ പൊലീസ് ഇൻസ്പെക്ടർ എം.എ. ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 11നായിരുന്നു സംഭവം. യുവതി പേരാവൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത പ്രതിയെ പേരാവൂർ പൊലീസ് കോവിഡ് പരിശോധനക്കായി കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോൾ കണ്ണുവെട്ടിച്ച് മുങ്ങിയിരുന്നു.
പേരാവൂർ, കണ്ണൂർ സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളെ തായത്തെരുവിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
rape case; Film producer arrested