കോഴിക്കോട് : എം ഇ ടി കോളേജിൽ വീണ്ടും റാഗിംഗ്. വിദ്യാർത്ഥിയുടെ പല്ലടിച്ച് കൊഴിച്ചു. കോളേജിൽ റാഗിംഗിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദനവും. ഒന്നാം വർഷ ബികോം വിദ്യാർത്ഥി നാദാപുരം പുളിക്കൂൽ സ്വദേശി ഞാറ്റുവത്ത് അബൂബക്കറിന്റെ മകൻ മുഹമ്മദ് സഹലിനാണ് മർദനമേറ്റത്.
പതിനഞ്ചോളം വരുന്ന രണ്ടാം വർഷ വിദ്യാർത്ഥികളാണ് സഹലിനെ ക്രൂര മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇടിയുടെ ആഘാതത്തിൽ മുൻവശത്തെ പല്ല് തകർന്ന നിലയിൽ സഹലിനെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസും കോളേജ് അധികൃതരും വ്യക്തമാക്കി. ആക്രമികളിലൊരാൾ ക്രിമിനൽ പാശ്ചാത്തലമുള്ളതായും സംശയിക്കുന്നു. ഏറെ നേരം രക്തം വാർന്ന കുട്ടിയെ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സമാന രീതിയിലുള്ള റാഗിങ്ങ് എം ഇ ടി കോളേജിൽ ഇതിനു മുമ്പും ഉണ്ടായതായി നാട്ടുകാരും ആരോപിക്കുന്നു.അടുത്തകാലത്തായി റാഗിങ്ങിന് ഇരയായി എംഇ ടി യിൽ വിദ്യാർത്ഥികളുടെ കേൾവി ശക്തി തകരാറായിട്ടുണ്ട്.
Again raging brutality; A student's tooth fell out at Kozhikode MET College