വടകര: സംസ്ഥാനത്ത് സർക്കാർ നടപ്പാക്കുന്ന കെ- റെയിലിനെതിരെ സമരം വേണ്ടെന്നും , അതിൽ ചില നല്ല കാര്യങ്ങളുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
സിൽവർ ലൈനിനെതിരെയാണ് യുഡിഎഫ് സമരം. കെ.കെ രമ എം.എൽ എ നേതൃത്വം നൽകി യുഡിഎഫും -ആർഎം.പിയും സംയുക്തമായി സംഘടിപ്പിച്ച കെ.റെയിൽ വിരുദ്ധ ജനകീയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിക്ക് ഇതുവരെ അനുമതി കിട്ടിയിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നതിന് പിന്നിൽ വലിയ ഭൂമി കച്ചവടമാണ് ലക്ഷ്യം. ഒരു കിലോമീറ്ററിന് ഇവർ കണക്കാക്കിയത് 120 കോടിയാണ് ചിലവ് വരികയെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ചില വ് ഇതിനിരട്ടിയാണ്.
കേരളത്തിൻ്റെ ഭൂമി ശാസ്ത്രം മനസ്സിലാക്കാത്ത ഭ്രാന്തൻ പദ്ധതിയാണിത്. 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന വന്ദേമാതരം എക്പ്രസ്സ് ട്രൈയിനാണ് കേരളത്തിന് വേണ്ടത്. സിൽവർ ലൈനിലൂടെ ചരക്ക് ഗതാഗതം നടക്കില്ല.
പാരിസ്ഥിതിക ആഘാത പഠനം നടത്തണം. സാമൂഹിക ആഘാത പഠനവും നടത്തണം. സമരം നടത്തുന്നവർ സർക്കാറിന് രാജ്യദ്രോഹികളാണ്. തീവ്രവാദികളാണെന്നും പട്ടം ചാർത്തുന്നു. സിപിഐ എമ്മിൻ്റെ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് വേണ്ടെന്നും സതീശന്‍ പറഞ്ഞു. കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷനായി. കെ. മുരളീധരൻ എം.പി. കെ.കെ രമ എം.എൽ എ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു.
No strike against K-Rail, there are good things in it - Opposition Leader VD Satheesan