കാസര്‍ഗോഡ് : പള്ളിക്കരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ വള്ളം തിരിച്ചെത്തി. വള്ളത്തിലുണ്ടായിരുന്ന ആറുപേരും സുരക്ഷിതരാണ്. ഇന്ന് പുലർച്ചെയാണ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള സെന്‍റ് ആന്‍റണി എന്ന വള്ളം മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്.
അതേസമയം സംസ്ഥാനത്ത് മഴ കൂടുതൽ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവൻ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. മത്സ്യത്തൊഴിലാളികൾ നാളെ വരെ കടലിൽ പോകരുത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ടാണ്.
ഗുലാബ് ചുഴലിക്കാറ്റിന്‍റെ പ്രഭാവം കാരണം മഴയ്ക്കൊപ്പം 41 മുതൽ 61 കിലോമീറ്റർ വരെ വേേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മഴ ശക്തമായതോടെ പത്തനംതിട്ടയിൽ ജാഗ്രതാ നിർദേശം. മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 20 സെന്‍റീമീറ്റർ വീതം ഉയർത്തി.
പമ്പയിൽ രണ്ടുമീറ്റർ വരെ വെള്ളം ഉയരാൻ സാധ്യതയുണ്ട്. അപ്പർ കുട്ടനാട്ടിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മലയോര മേഖലകളിലേക്ക് യാത്ര പാടില്ലെന്നും നിർദേശം ഉണ്ട്.
Kasargod missing boat returns; All six are safe