ഭുവനേശ്വർ : ( www.truevisionnews.com ) ഒഡീഷയിൽ കന്ധമാൽ ജില്ലയിലെ രണ്ട് സർക്കാർ ഹോസ്റ്റലുകളിലെ അന്തേവാസികൾ ഗർഭിണികളെന്ന് വിവരം. പ്രായപൂർത്തിയാകാത്ത രണ്ട് പത്താം ക്ലാസ് വിദ്യാർഥിനികളാണ് പതിവ് പരിശോധനയിൽ ഗർഭണികളാണെന്ന് കണ്ടെത്തിയത്. ഇരുവരും സർക്കാർ സ്കൂളിലെ വിദ്യാർഥികളാണ്. കഴിഞ്ഞ മാസം വേനൽക്കാല അവധിക്ക് ശേഷമാണ് ഇരുവരും ഹോസ്റ്റലിൽ തിരിച്ചെത്തിയത്.
ഹോസ്റ്റൽ അധികൃതരുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. വിദ്യാർഥിനികളെ കൗൺസിലിങ്ങിനായി മാറ്റി.‘‘ഞങ്ങൾ രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്, അന്വേഷണം ആരംഭിച്ചു. പെൺകുട്ടികളെ ഗർഭധാരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്’’ – " ബാലിഗുഡ എസ്ഡിപിഒ രാമേന്ദ്ര പ്രസാദ് പറഞ്ഞു.
.gif)

വേനൽക്കാല അവധി കഴിഞ്ഞ് രണ്ട് വിദ്യാർഥിനികളും സാനിറ്ററി നാപ്കിനുകൾ എടുക്കാൻ വാർഡന്റെ മുറിയിലേക്ക് വരാതിരുന്നപ്പോഴാണ് ഗർഭധാരണ സംഭവങ്ങൾ പുറത്തുവന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു.
മറ്റൊരു സംഭവത്തിൽ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ശേഷം, ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ച സഹോദരങ്ങൾ അറസ്റ്റിൽ. ഒഡിഷയിലെ ജഗത്സിങ്പൂർ ജില്ലയിലാണ് സംസ്ഥാനത്തെ നടുക്കിയ സംഭവം. കൗമാരക്കാരിയെ പലതവണ പീഡിപ്പിച്ച് ശേഷം, ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് പ്രതികൾ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ചത്.
അക്രമികളിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി അറിയിച്ചത് പ്രകാരം, പിതാവ് നൽകിയ പരാതിയിലായിരുന്നു സഹോദരങ്ങൾ അറസ്റ്റു ചെയ്തത്. ബനഷ്ബര ഗ്രാമവാസികളായ ഭാഗ്യധർ ദാസ്, പഞ്ചനൻ എന്നീ സഹോദരങ്ങളാണ് പിടിയിലായത്. കൂട്ടുപ്രതിയെന്ന സംശയിക്കുന്ന തുളുവിനായി തിരച്ചിൽ ആരംഭിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതിജീവിതയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുജാങ് പൊലീസ് അറിയിച്ചു. ഒരാഴ്ചക്കിടെ ജഗത്സിങ്പുർ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്. ഏതാനും ദിവസം മുമ്പായിരുന്നു പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രായാപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടു പേർ അറസ്റ്റിലായി. ജൂണിൽ മാത്രം ഒഡിഷയിൽ 12 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്.
Class 10th students in government hostel found pregnant investigation launched
