(truevisionnews.com) ഉത്തർപ്രദേശിലെ മീററ്റിൽ കൊല്ലപ്പെട്ട മുൻ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുതിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. രജ്പുത്തിന്റെ തല വെട്ടിമാറ്റിയതായും, കൈകൾ കൈത്തണ്ടയിൽ മുറിച്ചുമാറ്റിയതായും, കാലുകൾ പിന്നിലേക്ക് വളച്ചതായും, ഹൃദയത്തിൽ കുത്തേറ്റതുമായിട്ടാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

അദ്ദേഹത്തിൻ്റെ ശരീരത്തിൽ മയക്കുമരുന്നിൻ്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. മാർച്ച് 4നാണ് രജ്പുത്തിനെ ഭാര്യ മുസ്‌കാനും കാമുകൻ സാഹിലും ചേർന്ന് മയക്കുമരുന്ന് നൽകി കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീപ്പകകത്താക്കി സിമൻ്റിട്ട് ഉറപ്പിച്ചത്.
തുടർന്ന്, മുസ്‌കാനും സാഹിലും ഹിമാചൽ പ്രദേശിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയി. കുറ്റകൃത്യം മറച്ചുവെക്കാൻ തന്റെ ഫോണിൽ നിന്ന് സന്ദേശങ്ങൾ അയച്ച് രജ്പുത്തിന്റെ കുടുംബത്തെ മുസ്കാൻ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
മാർച്ച് 18ന് രജ്പുത്തിനെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയതോടെയാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. മുസ്‌കാനെയും സാഹിലിനെയും വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോൾ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.
#Postmortem #report #Merchant #Navy #officer #released
