ഡെറാഡൂൺ: (truevisionnews.com) ഉത്തരാഖണ്ഡിൽ 84 മദ്റസകൾ അടച്ചുപൂട്ടിയ സർക്കാർ സർക്കാർ നടപടിക്കെതിരെ വൻ പ്രതിഷേധം. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിേൻറതാണ് നടപടി. നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചാണ് അടച്ചുപൂട്ടിയത്.

മുസ്ലിം ഭൂരിപക്ഷ മേഖലയിലെ മദ്റസകൾക്കെതിരെയാണ് നടപടി. ഡെറാഡൂണിൽ 43, ഹരിദ്വാറിലും നൈനിറ്റാളിലുമായി 31, ഉദ്ദം സിങ് നഗറിൽ ഒമ്പത് എന്നിങ്ങനെയാണ് അടച്ചുപൂട്ടിയത്. എന്നാൽ, മുസ്ലിംകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനും മതപരമായ സ്വത്വം ഇല്ലാതാക്കാനുമാണ് ഈ നീക്കമെന്ന് മദ്റസ അധികൃതരും നേതാക്കളും വാദിക്കുന്നു.
രജിസ്റ്റർ ചെയ്യാത്ത മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ എന്തുകൊണ്ട് സമാനമായ നടപടി കൈക്കൊള്ളുന്നില്ലെന്നും ഇവർ ചോദിച്ചു. മദ്റസ നടത്തിപ്പുകാർ ഔദ്യോഗിക അംഗീകാരത്തിന് അപേക്ഷിക്കണമെന്ന് ഉത്തരാഖണ്ഡ് മദ്റസാ ബോർഡ് മേധാവി ഷാമൂൺ കശ്മീർ ആവശ്യപ്പെട്ടു.
സാധുവായ രേഖകളുള്ള മദ്റസകൾക്ക് ഒരു തടസ്സവും ഉണ്ടാകില്ലെന്നും നിയമപരമായ നടപടികൾ പൂർത്തിയാക്കിയാൽ അടച്ചുപൂട്ടിയവ വീണ്ടും തുറക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി.
എന്നാൽ, സർക്കാർ നീക്കം ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും സർക്കാർ മുസ്ലിംകളോട് മനഃപൂർവ്വം വിവേചനം കാണിക്കുകയാണെന്നും ആക്ടിവിസ്റ്റുകളും മത നേതാക്കൻമാരും ആരോപിച്ചു. സർക്കാർ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് മദ്റസ അധികൃതർ.
നാനൂറോളം മദ്റസകളാണ് സംസ്ഥാനത്തുള്ളത്. ഇവിടങ്ങളിൽ സംസ്കൃതം പഠിപ്പിക്കാനുള്ള മദ്റസ ബോർഡിെൻറ നിർദേശം വലിയ വാർത്തയായിരുന്നു.
#Massive #protest #against #government's #move #close #84 #madrasas #Uttarakhand.
