Sep 27, 2024 12:49 PM

തിരുവനന്തപുരം : ( www.truevisionnews.com  ) പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ ബോധപൂര്‍വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമെന്ന് സിപിഎം നേതാവ് എ.കെ.ബാലന്‍.

വിഷപ്പാമ്പ് പോലും പാലു കൊടുത്ത കൈയ്ക്ക് കടിക്കില്ല. അതിനേക്കാള്‍ അപ്പുറമുള്ള കാര്യമാണ് അന്‍വര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു

പാര്‍ട്ടി സമ്മേളനങ്ങളിലെ ചര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന് എതിരെയാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. വിഷപ്പാമ്പ് പോലും പാലു കൊടുത്ത കൈയ്ക്ക് കടിക്കില്ല. അതിനേക്കാള്‍ അപ്പുറമുള്ള കാര്യമാണ് അന്‍വര്‍ ചെയ്തിരിക്കുന്നത്.

പി.ശശിയെ സംബന്ധിച്ച് ഒരു പരാതി പോലും മുഖ്യമന്ത്രിക്കോ ഡിജിപിക്കോ കൊടുത്തിട്ടില്ല.

അന്‍വറിന്റെ പ്രതികരണവുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തില്‍ ഒരു ചുക്കും സംഭവിക്കില്ല.ഈ വിഷയത്തില്‍ തെളിഞ്ഞ വെള്ളത്തില്‍ തന്നെയാണ് സര്‍ക്കാര്‍ ഇപ്പോഴും. ശശിക്കെതിരായ ആരോപണം ഉള്ളിപൊളിച്ചത് പോലെയാണെന്നും എ.കെ ബാലന്‍ പറഞ്ഞു.

അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണം നടത്തി നടപടികളിലേക്ക് സര്‍ക്കാര്‍ പോകുന്നു. എഡിജിപി ആര്‍എസ്എസിനെ കണ്ടതിനെക്കുറിച്ചും അദ്ദേഹം പണിയുന്ന വീടിനെക്കുറിച്ചും സ്വര്‍ണക്കടത്തിനെക്കുറിച്ചും രണ്ട് ഡിജിപിമാരാണ് അന്വേഷിക്കുന്നത്.

തൃശൂര്‍ പൂരം അലങ്കോലമായതിനെ സംബന്ധിച്ച് എഡിജിപി നല്‍കിയ റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമല്ലെന്ന് നിയമസെക്രട്ടറിയുടെ ശുപാര്‍ശയും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും എ.കെ ബാലന്‍ അറിയിച്ചു അന്‍വറിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയാറായിരിക്കുകയാണ്.

അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യമാണെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞത്. അതെല്ലാം സത്യമാണെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് 150 കോടി രൂപ മത്സ്യവണ്ടിയില്‍ കര്‍ണാടകയില്‍നിന്നു കേരളത്തിലേക്കു കടത്തി എന്ന് അന്‍വര്‍ പറഞ്ഞിരുന്നു.

അതുകൂടി കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ എന്താണ് സുധാകരന്‍ പറഞ്ഞത് എന്ന് മനസ്സിലാകും. ഇതേക്കുറിച്ചുള്ള അഭിപ്രായം പ്രതിപക്ഷ നേതാവ് ആദ്യം പറയണമെന്നും എ.കെ ബാലന്‍ പറഞ്ഞു

#Even #poisonous #snake #will #not #bite #hand #that #gives#milk #Anwar #did #more #than #that #AKBalan

Next TV

Top Stories