#wayanadlandslides | 'അവൾ നാലിൽ പഠിക്കുമ്പോൾ എഴുതിവെച്ചതാണിത്, അവൾ അഞ്ചിലെത്തി, ഞങ്ങളോടൊപ്പമില്ല’; കണ്ണീർവറ്റി ഹാനി

#wayanadlandslides |  'അവൾ നാലിൽ പഠിക്കുമ്പോൾ എഴുതിവെച്ചതാണിത്, അവൾ അഞ്ചിലെത്തി, ഞങ്ങളോടൊപ്പമില്ല’; കണ്ണീർവറ്റി ഹാനി
Aug 19, 2024 09:13 AM | By Susmitha Surendran

മേപ്പാടി: (truevisionnews.com)  വല്യുപ്പയുടെ ഷർട്ട് കൈയിലെടുത്ത് മുഖത്തോട് ചേർത്തുവെച്ചു, ഉമ്മയുടെ പർദയെടുത്ത് കുറച്ചുനേരം അതുനോക്കിനിന്നു.

ഉറ്റവരുടെ ഓർമ്മകളെ ചേർത്തുപിടിച്ചപ്പോൾ പതിനഞ്ചുകാരൻ മുഹമ്മദ് ഹാനിക്ക് ഉള്ളുപൊള്ളി. ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞുപോയ കൂളിയോടൻ കുടുംബത്തിന്റെ തറവാട്ടുവീടിന്റെ അവശിഷ്ടങ്ങളിൽനിന്നാണ് ഹാനി ഉറ്റവരുടെ ഓർമ്മകൾ ഓരോന്നായി തിരഞ്ഞത്.

പാത്രങ്ങൾ മുതൽ പാഠപുസ്തകങ്ങൾവരെ ആ മണ്ണിൽ കണ്ണീരോർമ്മയായി അവശേഷിച്ചിരുന്നു.‌ ‘സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക്’ എന്ന തലക്കെട്ടിൽ ഹാനിയുടെ പിതാവ് അലിയുടെ സഹോദരൻ ഷംസുദ്ദിന്റെ മകൾ ഷംഹ പർവീൺ എപ്പോഴോ എഴുതിവെച്ച ഉല്ലാസയാത്രാക്കുറിപ്പും ആ കൂട്ടത്തിലുണ്ടായിരുന്നു.

‘സ്കൂളിൽനിന്ന് ഞങ്ങൾ ബസിൽ വൈത്തിരിയിലേക്ക് പോയി, ബസിൽ ഡാൻസുകളിച്ചു, പാർക്കിലെ റൈഡുകളിൽ കയറി...’ സന്തോഷത്തോടെ അവളന്നെഴുതിയ വാക്കുകൾ ഇന്ന് വായിച്ചവരുടെ കണ്ണുനിറച്ചു.

‘അവൾ നാലിൽ പഠിക്കുമ്പോൾ എഴുതിവെച്ചതാണിത്, അവൾ അഞ്ചിലെത്തി, ഞങ്ങളോടൊപ്പമില്ല’ വാക്കുകൾ മുഴുമിപ്പിക്കാനാവാതെ പിതൃസഹോദരി മുംതാസ് ആ കുറിപ്പ് മടക്കി കൈയിലെടുത്തു.

ഉപ്പ എന്നും വീട്ടിലേക്ക് വരുമ്പോൾ ഇടാറുള്ള ഷർട്ടും മുണ്ടും ഉമ്മയുടെ പർദയും ഞാൻ അലക്കി ഭദ്രമായി എടുത്തുവെച്ചിട്ടുണ്ടെന്നും ഇനി ഓർമ്മയ്ക്കായി അതൊക്കെയേയുള്ളുവെന്നും മുംതാസ് പറഞ്ഞു.

എല്ലാം നഷ്ടപ്പെട്ടവർക്ക് ദുരന്തഭൂമിയിൽ അവശേഷിച്ച പലതും അവരുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളായിരുന്നു. ഹാനിയുടെ ഉമ്മയും ഉപ്പയും രണ്ടു സഹോദരങ്ങളും ഉൾപ്പെടെ കൂളിയോടൻ കുടുംബത്തിലെ ഒൻപതുപേരെയാണ് ഉരുളെടുത്തത്.

കനത്തമഴയിൽ മുണ്ടക്കൈയിലെ തറവാട്‌വീട് സുരക്ഷിതമല്ലാത്തതിൽ എല്ലാവരും ഒരുമിച്ച് മുണ്ടക്കൈ പള്ളിക്ക് സമീപമുള്ള ക്വാർട്ടേഴ്സിലേക്ക് മാറിത്താമസിച്ചതായിരുന്നു.

പക്ഷേ ഉരുൾപൊട്ടലിൽ ഹാനിയും ഹാനിയുടെ ഉമ്മയുടെ ഉമ്മ ആയിഷയും പിതൃസഹോദരൻ ഷംസുദ്ദീന്റെ ഇളയമകൾ സിദ്റയും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ബാക്കിയെല്ലാവരും പോയി. ചൂരൽമലയിൽനിന്ന് ഉരുൾപൊട്ടലിൽ രക്ഷപ്പെട്ട പിതൃസഹോദരി മുംതാസ് അടക്കമുള്ള ബന്ധുക്കൾക്കാപ്പമാണ് ഹാനി ദുരന്തഭൂമിയിലേക്കെത്തിയത്.

നവീകരണം നടക്കുന്നതിനിടെ ഉരുൾപൊട്ടലിൽ തകർന്നുപോയ തന്റെ സ്വന്തം വീടിനരികിലും അല്പനേരമിരുന്ന് ഹാനി മടങ്ങി.

#wayanadlandslides #hani #lost #family #revisit #disaster #hit #area

Next TV

Related Stories
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: 'തേവലക്കര സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു' -  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Jul 26, 2025 11:36 AM

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: 'തേവലക്കര സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു' - വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍....

Read More >>
കോഴിക്കോട് നാദാപുരത്ത് വിദ്യാർഥിനികൾക്ക് നേരേ തെരുവുനായ ആക്രമണം; ബാഗ് കൊണ്ട് പ്രതിരോധിച്ച് കുട്ടികൾ

Jul 26, 2025 10:21 AM

കോഴിക്കോട് നാദാപുരത്ത് വിദ്യാർഥിനികൾക്ക് നേരേ തെരുവുനായ ആക്രമണം; ബാഗ് കൊണ്ട് പ്രതിരോധിച്ച് കുട്ടികൾ

കോഴിക്കോട് നാദാപുരത്ത് സ്കൂൾ വിദ്യാർഥിനികൾക്ക് നേരേ തെരുവുനായകളുടെ...

Read More >>
ഏകാന്ത സെല്ലില്‍; ഭക്ഷണം കഴിക്കാൻ പോലും പുറത്തിറക്കില്ല, ഗോവിന്ദച്ചാമിക്കായി വിയ്യൂരിലെ അതിസുരക്ഷാ ജയില്‍ തയ്യാര്‍

Jul 26, 2025 10:19 AM

ഏകാന്ത സെല്ലില്‍; ഭക്ഷണം കഴിക്കാൻ പോലും പുറത്തിറക്കില്ല, ഗോവിന്ദച്ചാമിക്കായി വിയ്യൂരിലെ അതിസുരക്ഷാ ജയില്‍ തയ്യാര്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് ...

Read More >>
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

Jul 26, 2025 08:44 AM

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ...

Read More >>
'തന്നെ കൊല്ലാൻ ആർക്കും സാധിക്കില്ല, എനിക്ക് മന്ത്രവാദിയുടെ അനുഗ്രഹമുണ്ട്',  കൃതിമ കൈ വേണമെന്ന് ഗോവിന്ദച്ചാമിയുടെ ആഗ്രഹം

Jul 26, 2025 08:23 AM

'തന്നെ കൊല്ലാൻ ആർക്കും സാധിക്കില്ല, എനിക്ക് മന്ത്രവാദിയുടെ അനുഗ്രഹമുണ്ട്', കൃതിമ കൈ വേണമെന്ന് ഗോവിന്ദച്ചാമിയുടെ ആഗ്രഹം

ഗോവിന്ദച്ചാമിയുടെ ശരീരം അല്പം ശോഷിച്ചെന്നല്ലാതെ കരുത്തിനും ക്രൂരമനസ്സിനും ഒരു ഇളക്കവും തട്ടിയിട്ടില്ലെന്ന് ജയിൽ...

Read More >>
Top Stories










//Truevisionall