കോവളം: ( www.truevisionnews.com ) ഭാര്യയുടെ മരണത്തിന് ഒരുമാസം തികയുന്ന ദിവസമായിരുന്നു വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം വാടകയ്ക്കു താമസിക്കുന്ന സാബുലാലിന്‍റെയും ഭാര്യാമാതാവിന്‍റെയും മരണം.
കഴിഞ്ഞ ജൂൺ മൂന്നിനായിരുന്നു അര്‍ബുദബാധിതയായി ചികിത്സയിലായിരുന്ന റീനയുടെ മരണം. ഭാര്യ റീന മരിച്ചിട്ട് ബുധനാഴ്ചയാണ് ഒരുമാസം തികഞ്ഞത്. മരിക്കുന്നതിന് മുൻപ് അർബുദം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഭാര്യ റീനയെ അനുസ്മരിച്ചുകൊണ്ട് സാബുലാൽ കുറിപ്പിട്ടിരുന്നു.
'പൊന്നേ... നിന്റെ കവിളിലെ തണുപ്പും ചൂടും ഞാൻ എങ്ങനെ മറക്കാനാ..', സാബുലാൽ കുറിച്ചു. വർഷങ്ങളുടെ പ്രണയത്തിനൊടുവിൽ 2006 ഡിസംബർ ഒമ്പതിനായിരുന്നു സാബുലാലും റീനയും വിവാഹിതരായത്.
76-കാരിയായ ഭാര്യാമാതാവ് ശ്യാമളയെ കൊലപ്പെടുത്തിയശേഷമാണ് സാബുലാല്‍ ജീവനൊടുക്കിയത്. താൻ മരിച്ചാൽ ഭാര്യയുടെ അമ്മ ഒറ്റപ്പെട്ടുപോകും എന്ന ചിന്തയെ തുടർന്നാവും അവരെ കൊലപ്പെടുത്തിയശേഷം സാബുലാൽ ജിവനൊടുക്കിയത് എന്നാണ് ബന്ധുക്കളും പറയുന്നത്.
ബുധനാഴ്ച രാത്രിവരെ കൊല്ലപ്പെട്ട ശ്യാമളയെ അയൽക്കാരായ ശോഭിയും മകൻ ധാർമ്മികും കണ്ടിരുന്നു. എല്ലാദിവസും വൈകിട്ട് വരാന്തയിലെത്തുന്ന ഇവർ കിടക്കുന്ന നേരത്തുമാത്രമേ മുറിയിലേക്ക് പോകുകയുളളു എന്നും അയൽക്കാർ പറഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നഗരത്തിലെ പ്രമുഖ ഹോട്ടലിൽവെച്ച് റീനയുടെയും വണ്ടിത്തടത്തെ വീട്ടിൽവച്ച് ശ്യാമളയുടെയും ജന്മദിനങ്ങൾ ആഘോഷിച്ചിരുന്നു.
റീനയുടെ മരണശേഷം സാബുലാലും ശ്യാമളയും പാടെ അസ്വസ്ഥരായിരുന്നെന്ന് ബന്ധുക്കളും അയൽക്കാരും പറഞ്ഞു. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ പുറത്തെങ്ങും ശ്യാമള പോകാറില്ല. ഫൈൻ ആർട്ട്‌സ് കോളേജിൽനിന്ന് ബിരുദം നേടിയശേഷം നാടകം അടക്കമുള്ള കലാരംഗത്തായിരുന്നു സാബുവിന്റെ മുഴുവൻ പ്രവർത്തനവും.
ഇതിലൂടെ സിനിമാ-നാടക രംഗത്തെ പ്രമുഖരുമായി വലിയ സൗഹൃദവലയവും ഉണ്ടായിരുന്നു. നഗരത്തിലെ വൻകിട ഹോട്ടലുകളിലും അമ്പലത്തറ മിൽമ ഡയറിയിലുമുളള ആർട്ട് വർക്കുകൾ സാബുലാലിന്റെതായിരുന്നു. അമ്പലത്തറയിലുളള മിൽമ ഡയറിയിൽ എച്ച്.ആർ.വിഭാഗത്തിൽ സ്‌പെഷ്യൽ ഗ്രേഡ് ടൈപ്പിസ്റ്റായിരുന്നു റീന. ഇവരുടെ മരണശേഷമുള്ള രേഖകൾ ശരിയാക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളിൽ സാബു അവിടെ പോയിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം ഇരുനില കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സാബുലാലിനേയും ഭാര്യാമാതാവ് സി.ശ്യാമളയേയും വ്യാഴാഴ്ച രാവിലെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്യാമളയെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയശേഷം സാബുലാല്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#man #commits #suicide #after #killing #mother #in #law #kovalam
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)