#Murder | ഒരുവർഷം മുൻപത്തെ തർക്കം: 22-കാരനെ കോളേജ് കാംപസിൽ മുഖംമൂടിധാരികൾ അടിച്ചുകൊന്നു; ഒരാൾ അറസ്റ്റിൽ

#Murder | ഒരുവർഷം മുൻപത്തെ തർക്കം: 22-കാരനെ കോളേജ് കാംപസിൽ മുഖംമൂടിധാരികൾ അടിച്ചുകൊന്നു; ഒരാൾ അറസ്റ്റിൽ
May 28, 2024 03:32 PM | By VIPIN P V

പട്‌ന: (truevisionnews.com) കോളേജ് കാംപസില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചുകൊന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.

കഴിഞ്ഞവര്‍ഷം നടന്ന ആഘോഷപരിപാടിയിലെ തര്‍ക്കത്തെച്ചൊല്ലിയുള്ള വൈരമാണ് 22-കാരന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം.

പട്‌ന ബി.എന്‍. കോളേജിലെ വൊക്കേഷണല്‍ ഇംഗ്ലീഷ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ ഹര്‍ഷ് രാജാണ് കഴിഞ്ഞദിവസം മുഖംമൂടി ധാരികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സുല്‍ത്താന്‍ഗഞ്ച് കോളേജില്‍ പരീഷയെഴുതാന്‍ എത്തിയതായിരുന്നു ഹര്‍ഷ് രാജ്. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചതായി പട്‌ന സിറ്റി (ഈസ്റ്റ്) എസ്.പി. ഭരത് സോണി പറഞ്ഞു.

അക്രമത്തിന്റെ മുഖ്യസൂത്രധാരനാണ്‌ അറസ്റ്റിലായത്. പട്‌ന കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥി ചന്ദന്‍യാദവാണ് അറസ്റ്റിലായത്.

ഇയാള്‍ കുറ്റം സമ്മതിച്ചതായും മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞവര്‍ഷത്തെ ദസ്റ ആഘോഷത്തിനിടെ രണ്ട് സംഘമായി തിരിഞ്ഞ് തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

ഒരുവര്‍ഷം മുമ്പ് നടന്ന തര്‍ക്കത്തില്‍ തന്റെ ഈഗോ വ്രണപ്പെട്ടെന്ന്‌ ചന്ദന്‍യാദവ് മൊഴി നല്‍കിയതായി എസ്.പി. അറിയിച്ചു.

യുവാവിനെ സംഘം തുടര്‍ച്ചയായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കോളേജ് കാംപസില്‍നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

ഇതില്‍നിന്ന് മറ്റ് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, സംഭവത്തേച്ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയവിവാദവും തുടങ്ങി.

സംഭവം ദൗര്‍ഭാഗ്യകരമാണെന്നും എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലേറിയ ദിവസംമുതല്‍ സംസ്ഥാനത്ത് ക്രമസമാധാനനില മോശമാവുകയാണെന്നും പ്രതിപക്ഷനേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി.

ഭരണത്തില്‍ എന്‍.ഡി.എ. സര്‍ക്കാരിന് നിയന്ത്രണമില്ല. കുറ്റക്കാരെ എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണം. കഠിനമായ ശിക്ഷ ഉറപ്പാക്കണം.

ഇത് തങ്ങളുടെ കാലത്താണ് നടന്നതെങ്കില്‍ ബി.ജെ.പിക്കാര്‍ തെരുവിലിറങ്ങി ജംഗിള്‍ രാജെന്ന് ആരോപിക്കുമായിരുന്നു.

ഇപ്പോള്‍ അവര്‍ എവിടെയാണെന്നും അദ്ദേഹം ആരാഞ്ഞു. കുറ്റക്കാരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും അധികാരികളുമായി ബന്ധപ്പെട്ടുവരികയാണെന്നും ബിഹാര്‍ മന്ത്രി അശോക് ചൗധരി അറിയിച്ചു. സര്‍ക്കാര്‍ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

#Controversy #year #ago: #beaten #death #masked #men #college #campus; #one #person #arrested

Next TV

Related Stories
#Crime | യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; പ്രതിക്കായി തിരിച്ചിൽ ഊർജിതം

Jul 24, 2024 05:08 PM

#Crime | യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; പ്രതിക്കായി തിരിച്ചിൽ ഊർജിതം

പരിചയക്കാരാണോ കുറ്റം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നത്.സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സാറാ ഫാത്തിമ സ്ഥലത്തെത്തി പരിശോധ...

Read More >>
#rapecase | ഐസ്ക്രീം നൽകാമെന്ന് പ്രലോഭിപ്പിച്ച് 4 വയസുകാരിയെ പീഡിപ്പിച്ചുകൊന്നു,  ബന്ധുവായ 34 കാരൻ പിടിയിൽ

Jul 24, 2024 03:52 PM

#rapecase | ഐസ്ക്രീം നൽകാമെന്ന് പ്രലോഭിപ്പിച്ച് 4 വയസുകാരിയെ പീഡിപ്പിച്ചുകൊന്നു, ബന്ധുവായ 34 കാരൻ പിടിയിൽ

ഇതിന് പിന്നാലെയാണ് യുവാവ് പെൺകുട്ടിയുടെ മൃതദേഹം റോഡ് സൈഡിൽ ഉപേക്ഷിച്ചത്. കുട്ടിയുടെ മൃതദേഹം രാമനഗര ജില്ലയിലെ മാഗാഡി പൊലീസ് സ്റ്റേഷൻ പരിധിയിൽ...

Read More >>
#CRIME | ഭര്‍ത്താവിന്റെ സുഹൃത്തുമായി രഹസ്യബന്ധം, തര്‍ക്കം; കോടതിമുറിയില്‍ അഭിഭാഷകയെ കുത്തിവീഴ്ത്തി 63-കാരന്‍

Jul 24, 2024 01:17 PM

#CRIME | ഭര്‍ത്താവിന്റെ സുഹൃത്തുമായി രഹസ്യബന്ധം, തര്‍ക്കം; കോടതിമുറിയില്‍ അഭിഭാഷകയെ കുത്തിവീഴ്ത്തി 63-കാരന്‍

ഒട്ടേറെതവണ യുവതിക്ക് കുത്തേറ്റതായാണ് വിവരം. ഉടന്‍തന്നെ കോടതിമുറിയിലുണ്ടായിരുന്ന പോലീസുകാര്‍ ഓടിയെത്തി പ്രതിയെ കീഴ്‌പ്പെടുത്തി...

Read More >>
#crime | സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത: ഗർഭിണിയെ കൈകാലുകൾ വെട്ടി കൊന്ന് കത്തിച്ചു, ഭർതൃ വീട്ടുകാർ ഒളിവിൽ

Jul 23, 2024 12:17 PM

#crime | സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത: ഗർഭിണിയെ കൈകാലുകൾ വെട്ടി കൊന്ന് കത്തിച്ചു, ഭർതൃ വീട്ടുകാർ ഒളിവിൽ

റീനക്കും മിഥുനും ഒന്നര വയസ്സുള്ള കുട്ടിയുണ്ട്. രണ്ടാമതും ഗർഭം ധരിച്ചിരിക്കെയാണ് ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്....

Read More >>
#Murder | ഗർഭച്ഛിദ്രത്തിനിടെ മരിച്ച യുവതിയെയും രണ്ട് കുട്ടികളെയും ജലാശയത്തിലേക്ക് എറിഞ്ഞ് കാമുകൻ

Jul 23, 2024 06:22 AM

#Murder | ഗർഭച്ഛിദ്രത്തിനിടെ മരിച്ച യുവതിയെയും രണ്ട് കുട്ടികളെയും ജലാശയത്തിലേക്ക് എറിഞ്ഞ് കാമുകൻ

25 കാരിയായ യുവതിയെ ഗർഭച്ഛിദ്രത്തിനായി മുംബൈയ്ക്കടുത്തുള്ള താനെയിലേക്ക് കൊണ്ടുപോയിരുന്നു. ഗർഭച്ഛിദ്രത്തിനിടെ യുവതി...

Read More >>
Top Stories