സിന്ധുദുർഗ്: (truevisionnews.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരെങ്കിലും അധിക്ഷേപിച്ചാൽ അവർ വീട്ടിൽ മടങ്ങിയെത്തില്ലെന്ന മുന്നറിയിപ്പുമായി കേന്ദ്രമന്ത്രിയും രത്നാഗിരി–സിന്ധുദുർഗിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയുമായ നാരായൺ റാണെ.
മഹാവികാസ് അഘാഡി സിന്ധുദുർഗിൽ റാലി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭീഷണി. ‘റാലികളും സമ്മേളനങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിനെ അംഗീകരിക്കുന്നു.
എന്നാൽ, നരേന്ദ്ര മോദിക്കെതിരെ ആരെങ്കിലും മോശം ഭാഷ ഉപയോഗിച്ചാൽ അവരെ തിരിച്ചുവിടില്ല’– തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവേ റാണെ പറഞ്ഞു.
ശിവസേനാ നേതാവ് ഉദ്ധവ് താക്കറെക്കെതിരെയും അദ്ദേഹം കടുത്ത വിമർശനങ്ങൾ ഉയർത്തി.
കോവിഡ് സമയത്ത് മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ്, വാക്സീൻ കമ്പനികളിൽ നിന്ന് 15% കമ്മിഷൻ പറ്റാൻ ശ്രമിച്ച വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചു.
#insult #Modi, #not #return #home: #BJP #candidate #threat