#deathcase | ഒരു മാസത്തിനിടെ മൂന്ന് മരണം, അഞ്ചുപേരുടെ മരണത്തിൽ സംശയം; ദുരൂഹതയേറ്റി മൃതദേഹങ്ങൾക്കരികിലെ സിറിഞ്ച്

#deathcase | ഒരു മാസത്തിനിടെ മൂന്ന് മരണം, അഞ്ചുപേരുടെ മരണത്തിൽ സംശയം; ദുരൂഹതയേറ്റി മൃതദേഹങ്ങൾക്കരികിലെ സിറിഞ്ച്
Apr 12, 2024 04:23 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) ലഹരിമരുന്നിന്റെ അമിത ഉപയോഗം മൂലം കോഴിക്കോട് ജില്ലയിൽ ഒരു മാസത്തിനിടെ മരിച്ചത് മൂന്ന് യുവാക്കൾ. ഇന്നു രാവിലെ വടകരയിൽ നെല്ലാച്ചേരി കുനിക്കുളങ്ങര ടവറിനു സമീപമാണ് രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അവശനിലയിലായ മറ്റൊരു യുവാവിനെ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ മാസം 20ന് കൊയിലാണ്ടിയിലും സമാനമായ രീതിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൃതദേഹങ്ങൾക്കരികിൽനിന്നു ലഹരി വസ്തുക്കളും സിറിഞ്ചും കണ്ടെത്തി.

ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രൺദീപ് (30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ അക്ഷയ് (26) എന്നിവരെയാണ് ഇന്ന് രാവിലെ എട്ട് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരുടെ കൂടെ അവശനിലയിൽ കണ്ടെത്തിയ ചെറിയ തുരുത്തി ശ്രീരാഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീരാഗ് സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.

രാവിലെ ആളുകൾ എത്തിയപ്പോൾ ഉണർന്ന ശ്രീരാഗ്, മറ്റു രണ്ടു പേരെ വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. ഇവർ മരിച്ച വിവരം ശ്രീരാഗ് അറിഞ്ഞിരുന്നില്ല.

മരിച്ചവർ സ്ഥിരം ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ഇവരെ മുൻപ് പലവട്ടം പൊലീസ് പിടികൂടിയിട്ടുണ്ട്. 11 അംഗ ലഹരിമരുന്ന് സംഘത്തിൽ ഉൾപ്പെട്ടവരാണ് ഈ മൂന്നുപേരും എന്ന് പൊലീസ് പറഞ്ഞു. മൂന്നു പേർക്കും പ്രത്യേകിച്ച് തൊഴിൽ ഇല്ല.

രൺദീപ് ഇടയ്ക്കിടെ ഇതര സംസ്ഥാനങ്ങളിലേക്കു യാത്ര പോയിരുന്നതായാണു നാട്ടുകാർ പറയുന്നത്. കഴിഞ്ഞ മാസം ഇരുപതിനാണ് കൊയിലാണ്ടി സ്റ്റേഡിയത്തിൽ അണേലക്കടവ് സ്വദേശി അമൽ സൂര്യയെ (25) മരിച്ച നിലയിൽ കണ്ടെത്തിയത്. അമലിന്റെ മൃതദേഹത്തിനു സമീപത്തുനിന്നു സിറിഞ്ചുകൾ കണ്ടെടുത്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സമാന സാഹചര്യത്തിൽ രണ്ടു പേർ കൂടി മരിച്ചത്. അടുത്തിടെ ഏറാമല, ഒഞ്ചിയം പഞ്ചായത്തുകളിൽ അഞ്ച് യുവാക്കൾ മരിച്ച സംഭവങ്ങളിലും പൊലീസിനും നാട്ടുകാർക്കും സംശയമുണ്ട്.

മരിച്ചവരുടെ ബന്ധുക്കൾ സഹകരിക്കാതെ വരുന്നതോടെ അന്വേഷണവുമായി മുന്നോട്ടു പോകാൻ സാധിക്കാത്ത സാഹചര്യമാണ്. യുവാക്കൾക്കിടയിൽ രാസലഹരി ഉപയോഗം വർധിച്ചുവരുന്നുണ്ടെന്ന് കോഴിക്കോട് നർകോട്ടിക് സെൽ എസിപി പറഞ്ഞു.

എംഡിഎംഎ അടക്കമുള്ള ലഹരി മരുന്നുകൾ ബെംഗളൂരുനിന്നും കഞ്ചാവ് ഉൾപ്പെടെയുള്ള മരുന്നുകൾ ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമാണ് എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളും ലഹരി മരുന്ന് കടത്തിൽ സജീവമാണെന്ന് അദ്ദേഹം പറഞ്ഞു.

#drug #overdose #claims #three #lives #kozhikode #locals #raise #alarm #over #youths #safety

Next TV

Related Stories
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; വനത്തിനുള്ളിൽ വിറക് ശേഖരിക്കാനായെത്തിയ യുവാവിന് പരിക്ക്

Mar 15, 2025 04:59 PM

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; വനത്തിനുള്ളിൽ വിറക് ശേഖരിക്കാനായെത്തിയ യുവാവിന് പരിക്ക്

നാരായണന്റെ അമ്മയ്ക്കും ഭാര്യയ്ക്കും നേരെ കാട്ടാന ആക്രമിക്കാൻ എത്തിയെങ്കിലും സമീപത്തുള്ള ആളുകൾ ബഹളം കൂട്ടിയതിനാൽ ആന...

Read More >>
യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസ്,  പ്രതി അറസ്റ്റിൽ

Mar 15, 2025 04:41 PM

യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസ്, പ്രതി അറസ്റ്റിൽ

വിരോധത്തെ തുടർന്ന് ഭീഷണിപ്പെടുത്തി ബുള്ളറ്റിൽ കയറ്റി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്....

Read More >>
പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Mar 15, 2025 04:25 PM

പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അസ്വഭാവിക മരണത്തിന് മാറനല്ലൂര്‍ പൊലീസ് കേസെടുത്തു. സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് വിദ്യാര്‍ത്ഥികളുടെ...

Read More >>
11 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകരയില്‍ 68കാരൻ അറസ്റ്റിൽ

Mar 15, 2025 04:08 PM

11 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകരയില്‍ 68കാരൻ അറസ്റ്റിൽ

പീഡനവിവരം പെണ്‍കുട്ടിയുടെ വീട്ടുകാരാണ് പൊലീസിനെ അറിയിച്ചത്....

Read More >>
നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

Mar 15, 2025 04:00 PM

നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

വീട്ടില്‍ ഡാന്‍സ് പഠിക്കാനെത്തിയ കുട്ടികളാണ് സംഭവം കാണുന്നത്. രക്ഷിതാക്കള്‍ വീട്ടിന് പുറത്ത്...

Read More >>
Top Stories