'എന്താണ് ചെയ്യുക എന്നറിയില്ല, മകന്‍ വീട്ടിലുള്ളപ്പോള്‍ രാത്രിയില്‍ ചെറിയ ശബ്ദംകേട്ടാല്‍പ്പോലും ഭയമാണ്'; രാഹുലിന്റെ അച്ഛൻ

'എന്താണ് ചെയ്യുക എന്നറിയില്ല, മകന്‍ വീട്ടിലുള്ളപ്പോള്‍ രാത്രിയില്‍ ചെറിയ ശബ്ദംകേട്ടാല്‍പ്പോലും ഭയമാണ്'; രാഹുലിന്റെ അച്ഛൻ
Mar 22, 2025 07:53 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) ശരിക്ക് ഉറങ്ങിയിട്ട് നാളുകളായി. എന്താണ് ചെയ്യുക എന്നറിയില്ലല്ലോ, എല്ലാവരെയും കൊല്ലുമെന്ന് നേരത്തേ പറയാറുള്ളതുകൊണ്ട് മകന്‍ വീട്ടിലുള്ളപ്പോള്‍ രാത്രിയില്‍ ചെറിയ ശബ്ദംകേട്ടാല്‍പ്പോലും ഭയമാണെന്ന് രാഹുലിന്റെ അച്ഛൻ.

കഴിഞ്ഞ ദിവസം വീട്ടിൽ ലഹരിക്കടിമയായ മകന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനു പിന്നാലെ അമ്മ പോലീസിന് പിടിച്ചുകൊടുത്ത എലത്തൂര്‍ എസ്.കെ. ബസാറിലെ രാഹുലിന്റെ അച്ഛന്‍ രാധാകൃഷ്ണന്റെ വാക്കുകളാണിത്.

പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ കഞ്ചാവ് ഉപയോഗിച്ച് തുടങ്ങിയതാണ് രാഹുലെന്ന് രാധാകൃഷ്ണന്‍ പറയുന്നു. ചികിത്സ നല്‍കി രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. പല കോഴ്‌സുകള്‍ക്കും വിട്ടു.

ഗള്‍ഫില്‍ ജോലിക്ക് പറഞ്ഞയച്ചു. വീണ്ടും അവന്‍ ലഹരിയുടെ ലോകത്തേക്കുതന്നെയാണ് വന്നത്. വിവാഹം കഴിച്ചശേഷം ഭാര്യയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. പലതരത്തിലുള്ള അക്രമങ്ങള്‍ വീട്ടില്‍ കാണിച്ചുവെച്ചു.

ഒരുദിവസം എംഡിഎംഎ ഉപയോഗിച്ച് ഉന്മാദാവസ്ഥയില്‍ സ്വന്തം കൈ മുറിച്ചശേഷം ബന്ധുവായ കൊച്ചുകുട്ടിയെ ആക്രമിച്ചു. അത് പോക്‌സോ കേസായി മാറുകയും രാഹുല്‍ ജയിലിലാവുകയും ചെയ്തു.

ഒന്‍പതുമാസത്തോളം ജയിലില്‍ കിടന്നശേഷം കരഞ്ഞ് കാലുപിടിച്ച് പറഞ്ഞിട്ടാണ് സ്വന്തം മകനല്ലേ മാനസാന്തരം വന്നെന്നുകരുതി കഴിഞ്ഞ ഏപ്രിലില്‍ തങ്ങള്‍ അവനെ ജാമ്യത്തില്‍ ഇറക്കിക്കൊണ്ടുവന്നതെന്ന് അമ്മ മിനി പറയുന്നു.

ജാമ്യത്തിലിറങ്ങിയ ശേഷം രാഹുല്‍ എറണാകുളത്തേക്കെന്നു പറഞ്ഞാണ് പോയത്. കുറെക്കാലം ഒരു ബന്ധവുമില്ലായിരുന്നു. പിന്നീടാണ് അറിയുന്നത് ലഹരിയുപയോഗിക്കാന്‍ വാഹനം മോഷ്ടിച്ചതിന് മൂന്നുമാസം ജയിലിലായിരുന്നെന്ന്. ഡിസംബര്‍ ആറിനാണ് തിരിച്ചുവന്നത്. തന്റെ പേരില്‍ ആറു കേസുകളുണ്ടെന്നും അതെല്ലാം വാറന്റായി കിടക്കുകയാണെന്നും പോലീസിനോട് പറയരുതെന്നും പറഞ്ഞു. മകന്‍ നന്നായെന്നു കരുതി പോലീസിനെ വിവരം അറിയിച്ചില്ല.

കുറച്ചുകാലം പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നീട് ഇടയ്ക്ക് പണം ചോദിക്കും. കൊടുത്തില്ലെങ്കില്‍ ബഹളമുണ്ടാക്കും. അങ്ങനെ പതിയെപ്പതിയെ പഴയ അക്രമസ്വഭാവത്തിലേക്കു വന്നുതുടങ്ങി.

പുറത്തുപോയിവരുമ്പോള്‍ വല്ലാത്ത അവസ്ഥയിലായിരിക്കും. അതിന്റെ ലഹരിയില്‍ അക്രമം കാണിക്കും. എല്ലാം കണ്ടും കേട്ടും സഹിച്ചുനിന്നു. രണ്ടാഴ്ചമുന്‍പാണ് കൂടുതല്‍ പ്രശ്‌നമായിത്തുടങ്ങിയത്. പോലീസിനെ വിളിക്കുമെന്നു പറഞ്ഞപ്പോള്‍ കഴുത്തില്‍ ബ്ലേഡ് വെച്ച് അവന്‍ മരിക്കുമെന്നു പറഞ്ഞു. അതോടെ താന്‍ പിന്‍വാങ്ങി -മിനി പറഞ്ഞു.

''വ്യാഴാഴ്ച ടി.വി. കാണുന്നതിനിടെ അവനെ ഞങ്ങള്‍ കളിയാക്കുകയാണെന്നു കരുതി പെട്ടെന്ന് എഴുന്നേറ്റു. പ്രായമായ അമ്മയെ അടിക്കാനൊരുങ്ങിയപ്പോള്‍ ഞാന്‍ മുന്നില്‍ക്കയറി നിന്നു. പിന്നെയാണ് അവന്‍ പറയുന്നത് നാലുമാസം കാലാവധിയായി. താന്‍ എല്ലാവരെയും ഒരുമിച്ചു കൊല്ലും.

എന്തായാലും ജയിലില്‍ പോവും. കൊന്നിട്ടേ പോവൂ എന്നൊക്കെ. വിദേശത്ത് നഴ്‌സായി ജോലിചെയ്യുന്ന മകള്‍ അടുത്തമാസം വരുമെന്നാണ് അവന്‍ കരുതിയത്. അപ്പോ അവളെക്കൂടെ വകവരുത്താനാണ് ഉദ്ദേശ്യമെന്ന് ഭയന്നുപോയി.

ജീവിച്ചുതുടങ്ങുന്ന കുഞ്ഞിനെയടക്കം ഇല്ലാതാക്കുമല്ലോ എന്ന് ഭയന്നു. ഇനിയും സംരക്ഷിച്ചാല്‍ അപകടമാണെന്നു തോന്നിയപ്പോള്‍ ഞാന്‍ ഭര്‍ത്താവിനെ വിളിച്ചു. അദ്ദേഹം പറഞ്ഞു അവന്‍ അകത്തുകിടക്കട്ടെ, അതാണ് നല്ലതെന്ന്. അങ്ങനെയാണ് പോലീസിനെ വിളിക്കുന്നത്'' -വിതുമ്പലോടെ അവര്‍ പറഞ്ഞു.



#drug #addict #son #threatens #family #mother #calls #polic

Next TV

Related Stories
 കോഴിക്കോട് കക്കട്ടിൽ  ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര വയസുകാരി മരിച്ച നിലയിൽ

Apr 21, 2025 04:07 PM

കോഴിക്കോട് കക്കട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര വയസുകാരി മരിച്ച നിലയിൽ

ഇന്ന് രാവിലെ ഒൻപതര മണിക്ക് മൂത്ത മകൾ എത്തി നോക്കിയപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഉമ്മയുടെ അടുത്ത് ചലനമറ്റ് ശരീരം തണുത്ത നിലയിൽ കുട്ടിയെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വാട്ട്‌സ്ആപ്പ് സന്ദേശം ഷെയർ ചെയ്തതിന്റെ പേരിൽ അക്രമം, രണ്ടു പേർക്കെതിരെ കേസ്

Apr 21, 2025 03:42 PM

കോഴിക്കോട് കുറ്റ്യാടിയിൽ വാട്ട്‌സ്ആപ്പ് സന്ദേശം ഷെയർ ചെയ്തതിന്റെ പേരിൽ അക്രമം, രണ്ടു പേർക്കെതിരെ കേസ്

കാലിനും തലയ്ക്കുമുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളോടെ ഇയാളെ കുറ്റ്യാടി ഗവണ്മെന്റ് കോളേജ് ആശുപത്രിയിൽ...

Read More >>
കോഴിക്കോട് 72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയില്‍

Apr 21, 2025 03:23 PM

കോഴിക്കോട് 72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയില്‍

ബെഡ്റൂമില്‍ നിന്നും കൈ ഞെരമ്പ് മുറിച്ചതിനു ശേഷം തൊഴുത്തില്‍ പോയി കഴുത്തു മുറിച്ചതാവാം എന്നാണ് പ്രാഥമിക...

Read More >>
കൂട്ടുകാർക്കൊപ്പം ക്ഷേത്ര കടവിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങിമരിച്ചു

Apr 21, 2025 03:04 PM

കൂട്ടുകാർക്കൊപ്പം ക്ഷേത്ര കടവിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങിമരിച്ചു

ഓൺലൈൻ ഡെലിവറി ജീവനക്കാരനായ രാഹുലും സുഹൃത്തുക്കളായ നാലുപേരും ചേർന്നാണ് കരമനയാറ്റിൽ കുളിക്കാനായി ആയിരവല്ലി മേലേക്കടവിൽ...

Read More >>
 'വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ' -  വി ഡി സതീശൻ

Apr 21, 2025 02:52 PM

'വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ' - വി ഡി സതീശൻ

ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാർപാപ്പയാണ് അദ്ദേഹം എന്നും അഞ്ചര പതിറ്റാണ്ടിലധികം നീണ്ട വൈദിക ജീവിതം ഫ്രാൻസിസ് മാ‍‍ർപാപ്പ നയിച്ചെന്നും വിഡി സതീശൻ...

Read More >>
'പലസ്തീൻ ജനതയോട് വേദനയിലും സഹനത്തിലും ചേർന്നു നിന്നതിലൂടെ വഴികാട്ടിയായി'; മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

Apr 21, 2025 02:36 PM

'പലസ്തീൻ ജനതയോട് വേദനയിലും സഹനത്തിലും ചേർന്നു നിന്നതിലൂടെ വഴികാട്ടിയായി'; മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം...

Read More >>
Top Stories