#nipah | ഇത് അഞ്ചാം തവണ; എന്തുകൊണ്ട് കേരളത്തിൽ വീണ്ടും വീണ്ടും നിപ? മനുഷ്യരിലേക്ക് പകരുന്നതെങ്ങനെ?

#nipah | ഇത് അഞ്ചാം തവണ; എന്തുകൊണ്ട് കേരളത്തിൽ വീണ്ടും വീണ്ടും നിപ? മനുഷ്യരിലേക്ക് പകരുന്നതെങ്ങനെ?
Jul 21, 2024 08:44 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com  )ആരോഗ്യ മേഖലയെ മുള്‍മുനയില്‍ നിര്‍ത്തി അ‍ഞ്ചാമത്തെ തവണയാണ് കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത്. 2018ലാണ് നിപ സംസ്ഥാനത്ത് ആദ്യം സാന്നിധ്യം അറിയിക്കുന്നത്.

മരണ നിരക്ക് കൂടുതലുള്ള നിപ വ്യാപനം തടയുന്നതിൽ അരോഗ്യ സംവിധാനം വിജയിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ട് ആവര്‍ത്തിച്ച് രോഗബാധയുണ്ടാകുന്നു എന്നത് വലിയ ചോദ്യചിഹ്നമാണ്.

2018 മെയ് മാസമായിരുന്നു സംസ്ഥാനത്തെ അസാധാരണ ഭയത്തിലേക്കും ജാഗ്രതയിലേക്കും തള്ളിവിട്ട ആദ്യം നിപ കേസ് സ്ഥിരീകരിച്ചത്. മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ യുവാവിന്റെ സ്രവമാണ് ആദ്യം മണിപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചത്.

വീട്ടിലുള്ളവര്‍ക്ക് സമാന ലക്ഷണങ്ങള്‍ കണ്ടതോടെയാണ് ആരോഗ്യവിദ്ഗര്‍ വ്യക്തത നേടിയത്. പുനെ വൈറോളജി ലാബിലെ ഫലം കൂടി വന്നതോടെ രോഗവിവരം പുറത്തുവിട്ടു.

പിന്നീടങ്ങോട്ട് പരിചിതമല്ലാത്തൊരു കാഴ്ചകളിലേക്കും രീതികളിലേക്കും കേരളത്തിലെ ആരോഗ്യ മേഖല മാറി. 18 പേര്‍ക്കായിരുന്നു രോഗബാധ. 17 മരണമുണ്ടായി. എന്നാല്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായെന്നും 21 പേര്‍ മരിച്ചെന്നുമാണ് വിവിധ ജേണലുകളിലെ പഠന റിപ്പോര്‍ട്ട്.

രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് അതേ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം ചേര്‍ത്താണ് ഈ കണക്ക്. രോഗിയെ പരിചരിക്കുന്നതിനിടയില്‍ വൈറസ് ബാധിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ സിസ്റ്റര്‍ ലിനിയുടെ വേര്‍പാട് ആതുര സേവനരംഗത്ത് മറക്കാനാവാത്ത നോവായി.

പഴംതീനി വവ്വാലായിരുന്നു ആദ്യ കേസിന്റെ ഉത്ഭവകേന്ദ്രം. വൈറസ് വന്ന വഴികളും പകരാനുള്ള സാധ്യതകളും പിടിച്ചുകെട്ടിയ കേരളം, 2018 ജൂണ്‍ 30 ന് കോഴിക്കോടിനെയും മലപ്പുറത്തെയും നിപ മുക്ത ജില്ലകളാക്കി പ്രഖ്യാപിച്ചു.

2019 ല്‍ സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തി എറണാകുളത്തായിരുന്നു രണ്ടാം തവണ നിപ്പ സാന്നിധ്യമുണ്ടായത്. അനുഭവ സമ്പത്തിന്റെയും നിരീക്ഷത്തിന്റയും ജാഗ്രതയുടെയും ബലത്തില്‍ രോഗവ്യാപനം തടഞ്ഞു. വൈറസ് ബാധ സ്ഥിരീകരിച്ച യുവാവ് രോഗമുക്തി നേടി.

2021 സെപ്റ്റംബറില്‍ നിപ ബാധിച്ച് ചാത്തമംഗലം സ്വദേശിയായ 12 വയസുകാരന്‍ മരണത്തിന് കീഴടങ്ങി. അക്കുറിയും രോഗത്തെ പിടിച്ചുകെട്ടാന്‍ സാധിച്ചു. 2023 സെപ്റ്റംബറില്‍ കോഴിക്കോട് പനി ബാധിച്ച് മരിച്ച രണ്ടു പേരുടെ പരിശോധനഫലം പുറത്തുവന്നപ്പോള്‍ പോസിറ്റീവായിരുന്നു. ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

മലപ്പുറത്തെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചതോടെ വീണ്ടും അതിജാഗ്രതിയിലേക്ക് മാറുകയാണ് നമ്മള്‍. രോഗത്തെ പിടിച്ചു കെട്ടി എന്നവകാശപ്പെടുമ്പോഴും എന്തുകൊണ്ട് നിപ്പ കേരളത്തില്‍ ആവര്‍ത്തിക്കുന്നു, എങ്ങനെ മനുഷ്യരിലേക്ക് പകരുന്നു, വൈറസിന്റെ സ്വഭാവം തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

#nipah #confirmed #fifth #time #kerala #why #repeat #state #what #nature #virus #how #transmitted #humans

Next TV

Related Stories
#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:17 PM

#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

Sep 16, 2024 10:58 PM

#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു...

Read More >>
#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

Sep 16, 2024 10:12 PM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം...

Read More >>
#Arrest | കോഴിക്കോട്  കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 10:06 PM

#Arrest | കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

Sep 16, 2024 10:06 PM

#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ...

Read More >>
Top Stories