ഇടുക്കി: www.truevisionnews.com ശബരിമലയിൽ പ്രതിസന്ധിയുണ്ടെന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. പരിഹരിക്കാൻ പറ്റാത്ത രീതിയിലുള്ള ഒരു പ്രതിസന്ധിയും നിലവിൽ സന്നിധാനത്തില്ലെന്നും മന്ത്രി.
ശബരിമലയില്‍ തിരക്ക് കൂടിയതില്‍ പോലീസിന് വീഴിചയില്ല. പതിനെട്ടാം പടിയില്‍ തിരക്ക് വര്‍ധിച്ചതിനാലാണ് ഭക്തര്‍ കൂടുതല്‍ സമയം നില്‍ക്കേണ്ടി വന്നത്.
പതിനെട്ടാം പടി കയറ്റുന്ന കാര്യം കുറച്ചുകൂടെ വേഗത്തിലാക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. നീണ്ട ക്യൂ ഉണ്ടാകുന്നുണ്ട്. ഈ സമയത്ത് ഭകതര്‍ക്ക് വെള്ളവും ചെറിയ ലഘുഭക്ഷണവും നല്‍കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്.
പതിനേഴ് മണിക്കൂറായിരുന്നു ദര്‍ശനം. ഇത് തന്ത്രിയുമായി ചര്‍ച്ച ചെയ്ത് 18 മണിക്കൂറായി വര്‍ധിപ്പിച്ചിട്ടുണ്ട്. അതുപോലെ വെര്‍ച്വല്‍ ക്യൂവില്‍ 90,000 ആളുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
അത്രയും ആളുകള്‍ വരില്ല. ഇത് മുന്നില്‍ക്കണ്ട് നിലവില്‍ സംഖ്യ 80,000-മായി ചുരുക്കിയിട്ടുണ്ട്. ഇതിനുപുറമെ സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവുമുണ്ട്.
70000 മുതൽ 80000 ആളുകള്‍ വരുമ്പോള്‍ നമുക്കത് കൈകാര്യം ചെയ്യാന്‍ സാധിക്കും. അതില്‍ കൂടുതല്‍ ആളുകള്‍ വരുമ്പോള്‍ വലിയ പ്രയാസമുണ്ടാകും.
ആ പ്രയാസം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍ പോലീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. നീണ്ട ക്യൂ നിൽക്കുമ്പോൾ ഭക്തർക്ക് പ്രയാസമുണ്ടാകും.
കുറച്ച് സഹിക്കാതെ വേറെ മാർഗമില്ല. ഇത്രയും ആളുകളെ പതിനെട്ടാം പടി കയറ്റാതെ നമുക്ക് തിരിച്ച് വിടാനാവില്ലല്ലോ - മന്ത്രി പറഞ്ഞു.
#Propaganda #Sabarimala#pilgrimage #crisis #politically #motivated, #police #fault - #Minister