രണ്ട് ആനക്കൊമ്പിന് 20 ലക്ഷം, വാട്‌സാപ്പിലൂടെ വിൽക്കാന്‍ ശ്രമം; കുടുങ്ങിയത് ഡി ആർ ഐ യ്ക്ക് വിവരം ലഭിച്ചതോടെ

രണ്ട് ആനക്കൊമ്പിന് 20 ലക്ഷം, വാട്‌സാപ്പിലൂടെ വിൽക്കാന്‍ ശ്രമം; കുടുങ്ങിയത് ഡി ആർ ഐ യ്ക്ക് വിവരം ലഭിച്ചതോടെ
Mar 20, 2025 08:44 PM | By Jain Rosviya

നിലമ്പൂര്‍: എടക്കരയിലെ വ്യാപാര സ്ഥാപനമായ ലൈറ്റ് പാലസില്‍ നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കരുളായി വനം റെയ്ഞ്ച് ഓഫീസര്‍ക്ക് കൈമാറി. നെടുങ്കയം വനം സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് കേസും രജിസ്റ്റര്‍ ചെയ്തു.

ആനക്കൊമ്പുകള്‍ കട ഉടമ മൂത്തേടം കാരപ്പുറം അടുക്കത്ത് കബീറിന് കൈമാറിയത് നെടുങ്കയം വനം സ്റ്റേഷന്‍ പരിധിയിലെ ആദിവാസി നഗറിലുള്ളയാളെന്ന് കട ഉടമ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കായി വനം വകുപ്പ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കരിമ്പുഴ വന്യജീവി സങ്കേതിന്റെ പരിധിയില്‍ വരുന്ന ഉള്‍ വനത്തില്‍ ചരിഞ്ഞ ആനയുടെ കൊമ്പുകള്‍ ഊരിയെടുത്താണ് കട ഉടമക്ക് നല്‍കിയത്. മൂത്തേടം കാരപ്പുറം സ്വദേശിയായ കട ഉടമയുമായി ആദിവാസികള്‍ക്കുള്ള ബന്ധവും ഇയാള്‍ക്ക് ആനക്കൊമ്പുകള്‍ നല്‍കാന്‍ കാരണം. കബീര്‍ ഇത് ആറു മാസത്തിലേറെയായി കടയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഇടനിലക്കാര്‍ മുഖേനയാണ് ആനക്കൊമ്പുകള്‍ തൃശൂര്‍ സ്വദേശിക്ക് വില്‍പ്പന നടത്താന്‍ പദ്ധതി തയ്യാറാക്കിയത്. 31 കിലോ ഭാരമുള്ള രണ്ട് കൊമ്പുകള്‍ക്കായി 20 ലക്ഷം രൂപയാണ് കബീര്‍ ആവശ്യപ്പെട്ടതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

തൃശൂരിലെ ഇടനിലക്കാരില്‍ ഒരാള്‍ തന്റെ വാട്ട് സാപ്പ് ഗ്രൂപ്പില്‍ ആനക്കൊമ്പുകള്‍ വില്‍പ്പനക്കുണ്ടെന്ന് പോസ്റ്റ് ഇട്ടിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഡിആര്‍ഐ ക്ക് ലഭിച്ചതാണ് ആനക്കൊമ്പ് പിടിച്ചെടുക്കുന്നതിലേക്കെത്തിച്ചത്.

ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ തൃശൂരിലെ ആളുമായി ബന്ധപ്പെട്ടപ്പോഴാണ് ബുധനാഴ്ച എടക്കരയിലെ കടയില്‍ വെച്ച് ആനക്കൊമ്പുകള്‍ കൈമാറുമെന്ന് വിവരം ലഭിച്ചത്. ഡിആര്‍ഐ ചെന്നൈ, കൊച്ചി യൂണിറ്റുകളിലെ ഉദ്യോഗസ്ഥരടക്കം പരിശോധനക്ക് നേത്യത്വം നല്‍കി.

കബീറിന്റെ മറ്റ് പണമിടപ്പാടുകളുമായി ബന്ധപ്പെട്ട് ഡിആര്‍ഐ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് സൂചനയുണ്ട്. ബുധനാഴ്ച പിടിയിലായത് കട ഉടമയും മകനും ഇടനിലക്കാരുമാണ്. ആനക്കൊമ്പ് വാങ്ങാന്‍ തയ്യാറായ ആളെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ആനക്കൊമ്പുകള്‍ കബീറിന് നല്‍കിയ ആദിവാസിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം.



#Attempt #sell #two #ivory #tusks #through #WhatsApp #caught #DRI #received #information

Next TV

Related Stories
സന്തോഷ് ഷൂട്ടേഴ്സ് സംഘത്തിലെ അംഗം; ‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്', കൊടും ക്രൂരതയിൽ നടുങ്ങി നാട്

Mar 21, 2025 11:01 AM

സന്തോഷ് ഷൂട്ടേഴ്സ് സംഘത്തിലെ അംഗം; ‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്', കൊടും ക്രൂരതയിൽ നടുങ്ങി നാട്

വാഹനങ്ങൾ എത്താൻ സൗകര്യം എന്ന നിലയിലാണ് കൈതപ്രം വായനശാലക്കു സമീപം പുതുതായി വീടുവെക്കാൻ തീരുമാനിച്ചത്. കൃത്യം നിർവഹിക്കുന്നതിന് ഏറെ മുമ്പുതന്നെ...

Read More >>
'പഞ്ഞിക്കിടും, കൊല്ലാനറിയാം';  ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങള്‍ക്ക് ഭീഷണി

Mar 21, 2025 10:44 AM

'പഞ്ഞിക്കിടും, കൊല്ലാനറിയാം'; ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങള്‍ക്ക് ഭീഷണി

കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രതികളില്‍ ഒരാള്‍ ക്ലബ്ബ് അംഗങ്ങളില്‍ ഓരാളെ ഫോണില്‍ വിളിച്ച്...

Read More >>
അച്ഛന് അസുഖമായപ്പോൾ സഹായിയായെത്തി, മരിച്ചപ്പോൾ മക്കളെ നിരന്തരം ബലാത്സംഗം ചെയ്തു; കുറുപ്പുംപടി പീഡനക്കേസ്  മനഃസാക്ഷി മരവിപ്പിക്കുന്നത്

Mar 21, 2025 10:23 AM

അച്ഛന് അസുഖമായപ്പോൾ സഹായിയായെത്തി, മരിച്ചപ്പോൾ മക്കളെ നിരന്തരം ബലാത്സംഗം ചെയ്തു; കുറുപ്പുംപടി പീഡനക്കേസ് മനഃസാക്ഷി മരവിപ്പിക്കുന്നത്

മൂന്നുവർഷം മുമ്പ് കുട്ടികളുടെ അച്ഛൻ അസുഖബാധിതനായപ്പോൾ ടാക്‌സി ഡ്രൈവറായിരുന്ന ധനേഷിന്റെ വാഹനത്തിലായിരുന്നു ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നത്....

Read More >>
കോഴിക്കോട് വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

Mar 21, 2025 10:20 AM

കോഴിക്കോട് വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

വീട്ടിൽ നടത്തിയ പരിശോധനയിൽ 15ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ കരീമിൻ്റെ ഭാര്യയെയും അറസ്റ്റ്...

Read More >>
കോഴിക്കോട്  വടകരയില്‍ യുവാക്കളെ ഇടിച്ചിട്ട കാര്‍ കണ്ടെത്താനായില്ല;  അന്വേഷണം ഊര്‍ജിതം

Mar 21, 2025 10:08 AM

കോഴിക്കോട് വടകരയില്‍ യുവാക്കളെ ഇടിച്ചിട്ട കാര്‍ കണ്ടെത്താനായില്ല; അന്വേഷണം ഊര്‍ജിതം

രണ്ട് തവണ ഇടിച്ചിട്ട ശേഷം സുധി കാറിൽ കുടുങ്ങി അല്പം നീങ്ങി. കാലിന് പൊട്ടലുണ്ട്. ആറ് തുന്നൽ ഇടേണ്ടി വന്നു. കൈക്കും...

Read More >>
നടന്നുപോകുന്നതിനിടെ അജ്‌ഞാത വാഹനം തട്ടി അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Mar 21, 2025 10:03 AM

നടന്നുപോകുന്നതിനിടെ അജ്‌ഞാത വാഹനം തട്ടി അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഏതു വാഹനം തട്ടിയാണ് മരിച്ചതെന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നു അയർക്കുന്നം പൊലീസ്...

Read More >>
Top Stories