കോഴിക്കോട് : (truevisionnews.com) കോഴിക്കോട് പയ്യോളിയിൽ മരിച്ച പിതാവിനും മക്കൾക്കും നാട് കണ്ണീരോടെ യാത്ര മൊഴി നൽകി .
അയനിക്കാട് പുതിയോട്ടിൽ സുമോഷ് (42), ഗോപിക (15)ജ്യോതി എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം പൊതുദർശനത്തിന് വെച്ച വീട്ടിലെത്തി നൂറ് കണക്കിന് ആളുകളാണ് അന്ത്യോപചാരം അർപ്പിച്ചത് .
മൃതദേഹങ്ങൾ വീട്ടിലെത്തിക്കും മുൻപേ വീടും പരിസരവും ജനസാഗരമായി മാറിയിരുന്നു . പരസ്പരം ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ സങ്കടം അടക്കിപ്പിടിച്ചാണ് മിക്കവരും അവസാന നിമിഷങ്ങൾക്ക് സാക്ഷിയായത് .
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉച്ചയ്ക്ക് 12:30 യോടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി 1 :45 ഓടുകൂടിയാണ് മൂന്ന് ആംബുലൻസുകളിലായാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത് .
ഒരു മണിക്കൂറോളം വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വെച്ച ശേഷം 2 :25 ഓടെ മൃതദേഹങ്ങൾ വീട്ടുവളത്തിൽ 'അമ്മ സ്വപ്നയുടെ സ്മൃതി കുടീരത്തിനടുത്ത് സംസ്കരിച്ചു .
ഇന്നലെ രാവിലെയാണ് പയ്യോളിയിൽ പെൺമക്കളെ കൊലപ്പെടുത്തി പിതാവ് റെയിൽപ്പാളത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് . പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുമേഷിന്‍റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. സുമേഷിന്‍റെ മരണ വിവരം അറിയിക്കാൻ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍, വീടിനുള്ളില്‍ ഫാൻ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. സമീപത്തുള്ള സുമേഷിന്‍റെ അനുജന്‍റെ വീട്ടിലെത്തി നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വാതില്‍ തുറന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തായിരുന്ന സുമേഷ് ഭാര്യ മരിച്ചശേഷം തിരിച്ചുപോയിരുന്നില്ല.
സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇവര്‍ക്ക് ഇല്ലായിരുന്നെന്നും എന്താണ് കാരണമെന്ന് അറിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ പത്താംതരം വിദ്യാര്‍ത്ഥിനിയാണ് ഗോപിക. അനുജത്തി ജ്യോതിക എട്ടാം തരം വിദ്യാര്‍ത്ഥിനിയാണ്.
#cremation #deceased #father #children #took #place #Payyoli #Kozhikode