വടകര: (truevisionnews.com) ഐ. ടി പ്രൊഫഷണലായ യുവാവിൽ നിന്നും ഓൺലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ.
കൂത്തുപറമ്പ് മാളൂർ കരേറ്റ ജാസ് വിഹാറിൽ ഷഹൽ സനജ് മല്ലിക്കറിനെയാണ് (24) വടകര സി. ഐ. ടി. പി .സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വടകര കരിമ്പന പാലത്ത് താമസക്കുന്ന ബാലുശ്ശേരി സ്വദേശി ഐ. ടി. പ്രൊഫഷണൽ ഷിബിന്റെ പരാതിയിലാണ് അറസ്റ്റ്.
ഓൺലൈൻ മുഖേന പാർട്ട് ടൈം ബെനിഫിറ്റ് സ്‌കീമിന്റെ പേരിൽ പണം നിക്ഷേപിക്കുകയും ആദ്യഘട്ടങ്ങളിൽ ഇതിന്റെ ലാഭം ലഭിച്ചു തുടങ്ങിയതോടെ വിശ്വാസം വർധിച്ചതോടെ കൂടുതൽ പണം നിക്ഷേപിച്ചതോടെ മുഴുവൻ തുകയും പരാതിക്കാരന് നഷ്ടമായത്.
യുവാക്കളുടെ അക്കൗണ്ട് ഉപയോഗിച്ചാണ് പ്രതി പണം കൈമാറ്റം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ എ. എസ്. ഐ രജീഷ് കുമാർ, സീനിയർ സി. പി. ഒ .സുരേഷ്,സി. പി. ഒ സുമേഷ് എന്നിവരും ഉണ്ടായിരുന്നു.
വടകര മേഖലയിൽ സൈബർ തട്ടിപ്പുമായി നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. തട്ടിപ്പിന്റെ മുഖ്യ കണ്ണികൾ തന്നെ അന്യ സംസ്ഥാനക്കാരാണ്. മുഖ്യ പ്രതികളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസും സൈബർ സെല്ലും.
#man #arrested #case #extorting #41lakhs #from #youth #KarimbanaPalam