#adarshmurder | ആദർശ് വധം; ആറ് ബി.ജെ.പി പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തവും നാലുലക്ഷം വീതം പിഴയും

#adarshmurder |  ആദർശ് വധം; ആറ് ബി.ജെ.പി പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തവും നാലുലക്ഷം വീതം പിഴയും
Mar 28, 2024 01:48 PM | By Susmitha Surendran

തൃശൂർ: (truevisionnews.com)   ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി പ്രവർത്തകരായ ആറ് പേർക്ക് കോടതി ഇരട്ട ജീവപര്യന്തം തടവും നാല് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.

രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പെരിങ്ങോട്ടുകര സുരേഷിന്‍റെ മകന്‍ ആദര്‍ശിനെ (25)യാണ് 2020ൽ കൊലപ്പെടുത്തിയത്. ബി.ജെ.പി പ്രവർത്തകരായ പടിയം മുറ്റിച്ചൂര്‍ കൂട്ടാല നിജില്‍ എന്ന കുഞ്ഞാപ്പു (27), ചാവക്കാട് കോഴിക്കുളങ്ങര മണത്തല ഇത്തിപ്പറമ്പില്‍ പ്രജില്‍ (28), മുറ്റിച്ചൂര്‍ പെരിങ്ങാടന്‍ ഹിരത്ത് എന്ന മനു (27), കാരമുക്ക് കണ്ടശ്ശാംകടവ് താണിക്കല്‍ ഷനില്‍ (27), മുറ്റിച്ചൂര്‍ പണിക്കവീട്ടില്‍ ഷിഹാബ് (30), വടക്കുംമുറി കോക്കാമുക്ക് വാലപറമ്പില്‍ ബ്രഷ്നോവ് (32) എന്നിവരെയാണ് തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് കെ.വി. സാലിഹ് ശിക്ഷിച്ചത്.

പിഴയടക്കാത്ത പക്ഷം ഓരോരുത്തരും നാല് വര്‍ഷം അധികം തടവ് അനുഭവിക്കണം. 2020 ജൂലൈ രണ്ടിന് രാവിലെ 10ഓടെ അന്തിക്കാട് കുറ്റിക്കാട്ട് അമ്പല പരിസരത്തുള്ള അന്തോണി മുക്കിലാണ് കൊലപാതകം നടന്നത്.

കാറില്‍ മാരകായുധങ്ങളുമായി വന്ന പ്രതികള്‍ ആദര്‍ശിനെ വാളുകള്‍ ഉപയോഗിച്ച് തലയിലും കാലിലും ശരീരഭാഗങ്ങളിലും വെട്ടിയും കുത്തിയും മാരകമായി പരിക്കേൽപ്പിച്ചു.

തൃശൂരിലെ ആശുപത്രിയിലാണ് ആദര്‍ശ് മരിച്ചത്. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ വന്ന കാര്‍ ചെന്ത്രാപ്പിന്നിയിലെ ഒരുവീടിനു മുന്നിൽനിന്നും കണ്ടെത്തി.

വാഹനം ആറാം പ്രതി ഷിഹാബ് ഉപയോഗിക്കുന്നതായി അറിഞ്ഞതിനെ തുടർന്നുള്ള അന്വേഷണത്തിൽ ഷിഹാബും കൂട്ടരും നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്നും കൊലപാതകത്തിന് ശേഷം മുറ്റിച്ചൂരിലെ ഒഴിഞ്ഞ വീട്ടില്‍ ഒളിവില്‍ കഴിയുകയാണെന്നും അറിഞ്ഞത്.

രാത്രി വീടുവളഞ്ഞ് ബലപ്രയോഗത്തിലൂടെയാണ് ഇവരെ പിടികൂടിയത്. പ്രതി ബ്രഷ്നോവ് ആണ് വാഹനം വാടകക്ക് എടുത്തുകൊടുത്തത്. ശാസ്ത്രീയ തെളിവുകളെ ആശ്രയിച്ചാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ കുറ്റകൃത്യം തെളിയിച്ചത്.

സംഭവം നടന്നതിന്‍റെ സമീപപ്രദേശത്തുള്ള വീടുകളില്‍നിന്നും ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ സ്ക്രീന്‍ സമയത്തില്‍ വന്ന മാറ്റം സാങ്കേതിക വിദഗ്ധരെ സാക്ഷികളാക്കി വിസ്തരിച്ച് കോടതി മുമ്പാകെ പ്രോസിക്യൂഷന്‍ തെളിയിച്ചിരുന്നു.

ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ച് മൊബൈല്‍ സേവനദാതാക്കളെ വിസ്തരിച്ചു. ഇതിലൂടെ ഫോണ്‍ മുഖേനെ നടത്തിയ ഗൂഢാലോചന കോടതിയെ ബോധ്യപ്പെടുത്തി. കൊലപാതകത്തിലേക്ക് നയിച്ച ഗൂഢാലോചനക്ക് കൂടിയാണ് ഷിഹാബിനെയും ബ്രഷ്നോവിനെയും ശിക്ഷിച്ചത്.

ഒന്നും അഞ്ചും പ്രതികള്‍ തമ്മില്‍ കല്ലാറ്റുപുഴ അമ്പലപരിസരത്തുവെച്ച് നേരിട്ടും മറ്റുള്ളവർ ഈ കാലയളവില്‍ ഫോണ്‍ മുഖാന്തിരവും ആദര്‍ശിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. കേസിലെ സാക്ഷികള്‍ ആദര്‍ശിന്‍റെ അതേ രാഷ്ട്രീയപാര്‍ട്ടിയിൽ ഉള്ളവരാണെന്നും സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നുമുള്ള പ്രതികളുടെ വാദം ഖണ്ഡിക്കാനും കഴിഞ്ഞു.

വിചാരണക്കോടതിയില്‍ പ്രതികളെ സാക്ഷികള്‍‍ തിരിച്ചറിഞ്ഞതാണ് പ്രധാനമെന്നും മജിസ്ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴിയിലുള്ള വ്യതിയാനം പരിഗണിക്കേണ്ടതില്ലെന്നുമുള്ള ജില്ല പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം പരിഗണിച്ചാണ് ദൃക്സാക്ഷികളുടെ മൊഴികള്‍ വിശ്വസനീയമാണെന്ന് കോടതി കണ്ടെത്തിയത്.

കേസിലെ പ്രതികള്‍ അന്തിക്കാട് ജനതാദള്‍ നേതാവായിരുന്ന ദീപകിനെ വധിച്ച കേസടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും അ‍ഞ്ചാം പ്രതി ഷിഹാബിനെതിരെ കാപ്പ നടപടികള്‍ നടക്കുകയാണെന്നും ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാർ കോടതിയിൽ വാദിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ലിജി മധു, കെ.പി. അജയ്‍കുമാര്‍ എന്നിവരും ഹാജരായിരുന്നു.

#adarsh #murder #Rs4 #lakh #double #life #BJP #workers #fine

Next TV

Related Stories
#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

Apr 27, 2024 05:23 PM

#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ഇവരെ ചോദ്യം ചെയ്തു വരികയാണ്. മറ്റു പ്രതികളെക്കുറിച്ച വിവരങ്ങളും ഇവരിൽ നിന്ന് ശേഖരിക്കാനാണ് പൊലീസ് ശ്രമം. മറ്റു പ്രതികളെയും വൈകാതെ പിടികൂടുമെന്ന്...

Read More >>
#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

Apr 27, 2024 04:56 PM

#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

വ്യാജം ആണെങ്കിൽ യുഡിഎഫ് തെളിയിക്കട്ടെ. തോൽവി മുന്നിൽ കണ്ടാണ് ഇത്തരം...

Read More >>
#MALatif  |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

Apr 27, 2024 04:44 PM

#MALatif |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

എ ഗ്രൂപ്പുകാരനായ ലത്തീഫ് ഉമ്മന്‍ചാണ്ടിയുടെ...

Read More >>
#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

Apr 27, 2024 04:37 PM

#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

എംഎല്‍പിഐ റെഡ്ഫ്‌ളാഗ് ഫ്‌ളാഗിന്റെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവാണ്. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ...

Read More >>
#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

Apr 27, 2024 04:20 PM

#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക് പോകുന്ന വഴിക്ക്, അപ്രതീക്ഷിതമായി ഓടിവന്ന പന്നി...

Read More >>
#fire | ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

Apr 27, 2024 04:01 PM

#fire | ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

വലിയ രീതിയിൽ തീ പടരുകയും ചെയ്തിരുന്നു. അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകളെത്തിയാണ് തീ...

Read More >>
Top Stories