വാഷിങ്ടൻ: മൂന്നു നാൾ നീണ്ടുനിന്ന ദുരൂഹതയ്ക്കൊടുവിൽ യുഎസ് വ്യോമസേന വെടിവച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂണിന്റെ അവശിഷ്ടങ്ങൾ പൂർണമായും വീണ്ടെടുക്കാൻ ശ്രമം.അറ്റ്ലാന്റിക് സമുദ്രത്തിൽ വീണ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് വിശദമായ ഇന്റലിജൻസ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം.
വീണ്ടെടുക്കുന്ന അവശിഷ്ടങ്ങൾ ചൈനയ്ക്കു കൈമാറാൻ പദ്ധതിയില്ലെന്നും യുഎസ് അധികൃതർ വ്യക്തമാക്കി.കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണമാണ് ഇതെന്ന് ചൈന വാദിക്കുമ്പോഴും, ചാരപ്രവർത്തനം തന്നെയാണ് ഉദ്ദേശ്യമെന്നാണ് യുഎസിന്റെ മറുവാദം.ചാരപ്രവർത്തനത്തിനുള്ള ചൈനീസ് ഉപകരണം എന്നു ചൂണ്ടിക്കാട്ടി മിസൈൽ ഉപയോഗിച്ചാണ് യുഎസ് സൈന്യം ബലൂൺ തകർത്തത്.
കാനഡയുടെ പിന്തുണയോടെയാണ് സൗത്ത് കാരലൈന തീരത്ത് യുഎസ് വ്യോമസേനയുടെ എഫ്–22 യുദ്ധവിമാനം ബലൂൺ വീഴ്ത്തിയത്. തീരത്തുനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ അറ്റ്ലാന്റിക് സമുദ്രത്തിലാണു ബലൂൺ പതിച്ചത്. സമുദ്രത്തിനു മുകളിൽ നിന്ന് ചില അവശിഷ്ടങ്ങൾ ലഭിച്ചെങ്കിലും കടലിനടിയിലും പരിശോധന നടത്താനാണ് തീരുമാനം.
The remains of the downed spy balloon will not be given to China; Will check back