ന്യൂഡൽഹി:അഞ്ച് പുതിയ ജഡ്‌ജിമാരെ സുപ്രീം കോടതിയിലേക്ക് നിയമിച്ച് രാഷ്‌ട്രപതി.
കഴിഞ്ഞ വർഷം ഡിസംബറിൽ ലഭിച്ച കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചതിനെ തുടർന്നാണ് രാഷ്ട്രപതി ദ്രൗപതി മുർമു ശനിയാഴ്‌ച നിയമനം നടത്തികൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്ത്യൻ ഭരണഘടനയുടെ കീഴിലുള്ള വ്യവസ്ഥകൾ അനുസരിച്ച്, ചീഫ് ജസ്‌റ്റിസുമാരെയും, ഹൈക്കോടതികളിലെ ജഡ്‌ജിമാരെയും സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിച്ചു.
കഴിഞ്ഞ മാസമാണ് കൊളീജിയം മൂന്ന് ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമാരുടെയും, രണ്ട് ജഡ്‌ജിമാരുടെയും പേരുകൾ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്‌തത്.
കൊളീജിയം ശുപാർശ ചെയ്‌ത അഞ്ച് പുതിയ ജഡ്‌ജിമാരെ ഉടൻ നിയമിക്കുമെന്ന് കേന്ദ്രസർക്കാർ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ഇന്ന് ഉത്തരവ് വന്നത്.
ജസ്‌റ്റിസ് പങ്കജ് മിത്തൽ, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ജസ്‌റ്റിസ് സഞ്ജയ് കരോൾ, പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ജസ്‌റ്റിസ് പിവി സഞ്ജയ് കുമാർ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ജസ്‌റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ള, പട്‌ന ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് മനോജ് മിശ്ര, അലഹബാദ് ഹൈക്കോടതി ജഡ്‌ജി ഇവർ അടുത്ത ആഴ്‌ച ആദ്യം സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റാൽ സുപ്രീം കോടതിയിലെ ജഡ്‌ജിമാരുടെ എണ്ണം 32 ആയി ഉയരും.
നിലവിൽ ചീഫ് ജസ്‌റ്റിസ് അടക്കം 27 ജഡ്‌ജിമാരുമായാണ് സുപ്രീം കോടതി പ്രവർത്തിക്കുന്നത്.
ഈ അഞ്ച് പേരുടെ നിയമനത്തിനുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി നേരത്തെ ജസ്‌റ്റിസുമാരായ എസ്കെ കൗൾ, എഎസ് ഒക എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചിരുന്നു.
The collegium accepted the recommendation; President appointed five judges to the Supreme Court