കോഴിക്കോട് : നാദാപുരത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്ന് 3 യുവതികൾ റോഡിലേക്കു തെറിച്ച് വീണു പരുക്കേറ്റ സംഭവത്തിൽ മോട്ടർ വാഹന വകുപ്പ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി.
കൂടാതെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ആർടിഒയ്ക്ക് ശുപാർശ നൽകി. വടകര ആർടിഒയുടെ നിർദ്ദേശപ്രകാരം എഎംവിഐ എൻ.പി.റിയാസും സംഘവും ബസിൽ നടത്തിയ പരിശോധനയിൽ ബസിൽ വേഗപ്പൂട്ട് ഇല്ലെന്നും സ്പീഡോമീറ്റർ പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി.
ഡ്രൈവർക്കെതിരെ എടച്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് വടകര–തൊട്ടിൽപാലം റൂട്ടിലോടുന്ന പിപി ബസിൽ നിന്ന് പുറമേരി സ്വദേശികളായ ഇരട്ട സഹോദരികൾ അടക്കം യുവതികൾ തെറിച്ചു വീണത്.
സാരമായി പരുക്കേറ്റ 3 പേരും ചികിത്സയിലാണ്. ഡ്രൈവർക്കെതിരെ എടച്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. എടച്ചേരി പൊലീസ് കസ്റ്റഡിയിലുള്ള ബസ് പരിശോധിച്ച ശേഷമാണ് നടപടി എടുത്തത്.
നാദാപുരത്ത് ബസ്സിൽ നിന്ന് തെറിച്ചുവീണു പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്
കോഴിക്കോട് : നാദാപുരത്ത് ബസ്സിൽ നിന്ന് തെറിച്ചുവീണു പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്. അഞ്ചു വിദ്യാർത്ഥിനികളാണ് ബസ്സിൽ നിന്നും തെറിച്ചു വീണത്. ഇതിൽ മൂന്നുപേർക്ക് സാരമായി പരിക്കേറ്റു.
പുറമേരിയിലെ ഇരട്ട സഹോദരികളായ അതുല്യ (22) അങ്കിത (22) തൃശ്ശൂർ സ്വദേശി അശ്വതി (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വടകര കുറ്റ്യാടി റൂട്ടിലോടുന്ന പി പി മോട്ടോർസിന്റെ ബസ്സിലായിരുന്നു വിദ്യാർത്ഥിനികൾ കയറിയിരുന്നത്.
ഇവർ കയറിയ ഉടൻ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. അഞ്ചുപേരും പുറത്തേക്ക് തെറിച്ചു വീണു. ഒരു വിദ്യാർത്ഥിയുടെ മൂന്നു പല്ല് കൊഴിഞ്ഞു പോയിട്ടുണ്ട്. വിദ്യാർത്ഥിനികൾ കയറിയ ഉടൻ ബസ് എടുത്തതാണ് അപകടത്തിന് കാരണമായതെന്ന് പറഞ്ഞു.
കഴിഞ്ഞദിവസം വൈകീട്ട് മൂന്നുമണിക്ക് ആയിരുന്നു സംഭവം. പുറമേരിയിലേക്ക് പോകാനായി തലായി തെക്കേയിൽ ബസ്റ്റോപ്പിൽ നിന്നാണ് 5 പെൺകുട്ടികളും കയറിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
Incident of young women falling from a private bus; The fitness of the bus has been cancelled