കൊല്ലത്ത് ഹൗസ് ബോട്ടിന് തീപിടിച്ചു. ആലപ്പുഴയില്‍ നിന്ന് കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് പന്മന കല്ലിട്ടക്കടവിൽ വച്ച് ഹൗസ്‌ബോട്ടിന് തീപിടിച്ചത്. ബോട്ടിലുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളെ രക്ഷപെടുത്തിയിട്ടുണ്ട്. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് ബോട്ട് ജീവനക്കാരേയും സഞ്ചാരികളേയും രക്ഷപ്പെടുത്തി.
തീപിടിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു . വൈകിട്ട് അഞ്ചരയോടെയാണ് സംഭവം . എഞ്ചിനില്‍ നിന്ന് തീ പടര്‍ന്നതോടെ ബോട്ടിലുണ്ടായിരുന്നവരെ നാട്ടുകാര്‍ സമീപത്തെ കടത്തു വള്ളത്തില്‍ രക്ഷപ്പെടുത്തി കരക്കെത്തിക്കുകയായിരുന്നു .
ജര്‍മ്മനി സ്വദേശികളായ റിച്ചാര്‍ഡ്,വാലന്റെന്‍ ആന്‍ഡ്രിയാസ് ,റിവര്‍വ്യു ക്രൂസ് ഹൗസ് ബോട്ടുടമ ജോജിമോന്‍ താജുദ്ദീന്‍,ജോമോന്‍ ജോസഫ് എന്നിവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ടുടമ തന്നെയായിരുന്നു ബോട്ടിന്റെ കപ്പിത്താന്‍, കൊല്ലം, ചവറ കെഎം.എം എല്‍, കരുനാഗപ്പള്ളി ഉള്‍പ്പടെ 5 യൂണിറ്റ് ഫയര്‍ ആന്റ് റെസ്‌ക്യു സംഘം രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്ന് ബോട്ടുടമ ജോജിമോന്‍ തോമസ് പറഞ്ഞു.
The houseboat caught fire; Three travelers were rescued