ആലപ്പുഴ : വീട്ടിലേക്ക് പോകുന്നതിനിടെ ഭിന്നശേഷിക്കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയിൽ. നൂറനാട് സ്വദേശി പ്രണവിനെയാണ് നൂറനാട് സിഐ ശ്രിജിത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയി പ്രതിയുടെ വീട്ടിലെത്തിച്ചാണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡിൽ കണ്ട നാട്ടുകാർ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ കണ്ടെത്തിയത്. ദേഹമാസകലം മുറിവുകളേറ്റ് അവശയായ യുവതിയെ നാട്ടുകാരും ബന്ധുക്കളും മവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു.
ലഹരിക്കടിമയാണെന്നും കൃത്യം നടക്കുമ്പോൾ അമിതമായി ലഹരി ഉപയോഗിച്ചിരുന്നെന്നും പ്രതി പൊലീസിന് മൊഴിനൽകി. അമിത ലഹരി ഉപയോഗവും ഉപദ്രവും കാരണം ഇയാളുടെ വീട്ടുകാർ മറ്റൊരു വീട്ടിലേക്ക് മാറിത്താമസിക്കുകയാണ്.
A case of kidnapping and brutally raping a differently-abled woman; Accused in custody