വടകര: പതിറ്റാണ്ടുകളായുള്ള കുത്തക നിലനിർത്തി പേരാമ്പ്ര. തിരുവാതിരയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം തിരുവാതിര മത്സരത്തിൽ പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നിലനിർത്തി.
2019ൽ രണ്ടാം സ്ഥാനമായിരുന്ന പേരാമ്പ്ര ഈ വർഷം തിരിച്ചു പിടിക്കുകയായിരുന്നു. ദീർഘകാലം തിരുവാതിര കളിയുട പരിശീലകനായിരുന്ന ഈ സ്ക്കൂളിലെ അധ്യാപകൻ ചന്ദ്രൻ മാസ്റ്റർ പാനൂർ ഈയടുത്താണ് മരണപ്പെട്ടത്.
എന്നും കലോത്സവ വേദികളിൽ പേരാമ്പ്രയുടെ പരിശീലകനായി ദീർഘകാലം പ്രവർത്തിച്ചതിന്റെ പാരമ്പര്യമുണ്ടായിരുന്നു അദ്ദേഹത്തിന്.
ഈ ഒന്നാം സ്ഥാനം അദ്ദേഹത്തിന് സമർപ്പിച്ചിരിക്കുകയാണ് പേരാമ്പ്ര ഹൈസ്കൂൾ. ഗീതാ ശർമ്മുടെ (ഗുരുവായൂർ) ശിഷ്യണത്തിലാണ് ഈ വർഷത്തെ തിരുവാതിര പരിശീലനം.
ടീം ലീഡറായി ലക്ഷ്മിനന്ദയും കൂടെ 9 നർത്തകിമാരും. കീർത്തന, തേജലക്ഷ്മി, ലക്ഷ്മി വിനോദ്, ആദിയ, സോന, ശിവാനി, പൂർണ്ണ, അവിഷ്ണ, ഋതുപർണ എന്നിവർ ചുവടുവെച്ചു. തുടർന്നും പേരാമ്പ്രയുടെ ജൈത്രയാത്ര തുടരുവാനാണ് സ്കൂളിന്റെ ആഗ്രഹം.
Perampra Higher Secondary bagged the first position in Thiruvathira