ഇടുക്കി: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോയ അധ്യാപകൻ പൊലീസിൽ കീഴടങ്ങി. ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പ്രതി കീഴടങ്ങിയത്.
പ്രതിയായ അധ്യാപകൻ ഹരി ആർ വിശ്വനാഥനെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഒളിവിലായിരുന്ന പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യം ലഭിയ്ക്കാതെ വന്നതോടെ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
കഞ്ഞിക്കുഴിയിലെ സ്വകാര്യ സ്കൂളിൽ അധ്യാപകനായിരുന്ന പ്രതി എൻ എസ് എസ് ക്യാമ്പിൽ പങ്കെടുക്കുമ്പോഴാണ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയത്. കഞ്ഞിക്കുഴി സി ഐ ക്ക് മുൻപിലാണ് പ്രതി കീഴടങ്ങിയത്.
ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡന്‍റായിരുന്നു ഹരി ആർ വിശ്വനാഥ്. സമാനമായ സംഭവങ്ങളിൽ ഇയാൾ മുൻപും ആരോപണ വിധേയനായിരുന്നു. കേസ് ഒതുക്കി തീർക്കാൻ വിദ്യാർത്ഥിനിയുടെ സഹപാഠിയുമായി ഹരി ഫോണിൽ സംസാരിക്കുന്നത് പുറത്തായിരുന്നു. പ്രതിയെ തൊടുപുഴ പോക്സോ കോടതിയിൽ ഹാജരാക്കി.
The teacher, who went on the run after trying to torture the student, surrendered to the police