കോട്ടയം : സഹോദരൻ പ്രണയം നടിച്ച് പീഡിപ്പിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ സഹോദരനടക്കം മൂന്നു പേരെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
കോട്ടയം അയർക്കുന്നത്തായിരുന്നു സംഭവം. അയർക്കുന്നം ചേന്നമറ്റം ഭാഗം മുരിങ്ങയിൽ വീട്ടിൽ അനന്തു സുരേഷ് , ഇളയ സഹോദരൻ ആനന്ദ് സുരേഷ്,വെട്ടിക്കപുഴ വീട്ടിൽ റോബിനോ രാജൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അത്യപൂർവ്വമായ കഥയാണ് പൊലീസിന് പറയാനുള്ളത്.
സഹോദരനായ അനന്തു സുരേഷ് സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി.എന്നാൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ അനന്തുവിന്റെ സഹോദരനും മറ്റൊരു പ്രതിയ കണ്ടെത്തിയ വഴിയാണ് ഏവരെയും ഞെട്ടിക്കുന്നത്. ഇരുപതും ഇരുപത്തി ഒന്നും വയസാണ് പ്രതികളുടെ പ്രായം.
സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ അനന്തു സുരേഷ് പ്രണയം നടിച്ച് പീഡിപ്പിച്ചു. ഇക്കാര്യം മനസിലാക്കിയാണ് ഇളയ സഹോദരൻ ആനന്ദ് സുരേഷും സുഹൃത്ത് റൊബിനോയും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ പദ്ധതി തയാറാക്കിയതെന്ന പൊലീസ് പറയുന്നു.
അനന്തുവുമായുള്ള ബന്ധം അറിഞ്ഞതായിരുന്നു പ്രതികൾ ഉപയോഗിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം നാട്ടിൽ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടർന്ന് ഇരുവരും പെൺകുട്ടിയെ പീഡിപ്പിച്ചു. സ്കൂളിൽ കൗണ്‍സിലിങ്ങിനിടെ പെൺകുട്ടി ഈ വിവരം അധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു.
ചൈൽഡ് ലൈൻ മുഖാന്തിരം കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അയർക്കുന്നം സ്റ്റേഷൻ എസ് എച്ച് ഓ ആർ മധുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The girl was tortured under the threat of revealing the information about the torture and three people including her brothers were arrested