കല്‍പ്പറ്റ : ഫുട്ബാള്‍ കളിക്കുന്നതിനിടെ വയനാട് സ്വദേശിയായ വിദ്യാര്‍ത്ഥി കോയമ്പത്തൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി കോളിച്ചാല്‍ സ്വദേശി അബ്‍ദുള്ള - ആമിന ദമ്പതികളുടെ മകന്‍ റാഷിദ് (21) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം കൂട്ടുകാരുമൊത്ത് ഫുട്ബാള്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്നവര്‍ റാഷിദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രൊഫഷണല്‍ ഫുട്ബാള്‍ താരമായ റാഷിദിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഫുട്ബാള്‍ പരിശീലകന്‍, റഫറി എന്നിവയില്‍ ദേശീയ അംഗീകാരം ലഭിച്ചത്. കോയമ്പത്തൂരിലെ പഠനത്തോടൊപ്പം റഫറി പരിശീലനത്തിലും പങ്കെടുത്ത് വരികയായിരുന്നു.
വയനാട്ടില്‍ ബാബാ വൈത്തിരി, കോളിച്ചാല്‍ ക്ലബ് എന്നിവയില്‍ അംഗമായ റാഷിദ് വടംവലിയിലും മികവ് കാഴ്ചവെച്ചിരുന്നു. മൃതദേഹം വൈകുന്നേരത്തോടെ വൈത്തിരിയിലെ വീട്ടിലേക്ക് കൊണ്ടുവരും.
കൊച്ചിയിൽ വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ
കൊച്ചി : മരടിൽ 76 കാരിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മംഗലപ്പിള്ളിൽ ശാരദയാണ് മരിച്ചത്. രാവിലെ തറവാട് വീട്ടിലെത്തിയ മകനാണ് മൃതദേഹം കണ്ടത്. ഇന്നലെ വൈകിട്ടോടെയായിരിക്കാം മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഏറെ നാളായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ഒറ്റയ്ക്കായിരുന്നു ശാരദയുടെ താമസം. തറവാട് വീടിന് സമീപത്തായിരുന്നു മകനും കുടുംബവും താമസിച്ചിരുന്നത്.
കൊച്ചിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ
കൊച്ചി : കൊച്ചിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. എറണാകുളം ചെറായിലാണ് ഭാര്യയും ഭർത്താവും ആത്മഹത്യ ചെയ്തത്. രാധാകൃഷ്ണൻ ഭാര്യ അനിത എന്നിവരാണ് ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നമാണ് കാരണം.
A student from Wayanad collapsed and died in Coimbatore while playing football