കോഴിക്കോട് : നാദാപുരം തൂണേരിയിൽ തേനീച്ചയുടെ ആക്രമണം. ദേഹമാസകലം കുത്തേറ്റ വ്യാപാരിക്ക് സാരമായ പരിക്ക് ,ഇദ്ദേഹത്തെ രക്ഷിക്കാനെത്തിയ നിരവധി പേർക്ക് കുത്തേറ്റു.
വ്യാപാരി ഉൾപ്പെടെ ആറ് പേർ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇരിങ്ങണ്ണൂർ പച്ചക്കറി വ്യാപാരി വേറ്റുമ്മലിലെ കളരി കണ്ടി വേണു (70) വിനെയാണ് പെരുംന്തേനീച്ചകൾ അക്രമിച്ചത് .
പുറയേരി താഴെ വയലിൽ വെച്ചാണ് സംഭവം . ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് തേനീച്ചകൾ പൊതിഞ്ഞ് അക്രമിച്ചത്. ബഹളം കേട്ട് രക്ഷിക്കാൻ എത്തിയവർക്കാണ് കുത്തേറ്റത്.
പുറേരി പവിത്രൻ, ചന്ദ്രി, തുടങ്ങി ആറ് പേർ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ഓട്ടോ ഡ്രൈവർ തട്ടാൻ്റെ പുത്തൻ പുരയിൽ രജ്ജിത്തിൻ്റെ സമയോചിതമായ ഇടപെടൽ കാരണമാണ് വേണുവിനെ രക്ഷിക്കാനായത്.
രക്തസമ്മർദ്ദം കൂടി ഗുരുതരാവസ്ഥയിലായ വേണുവിനെ ആബുലൻസിൽ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
യാത്രാമധ്യേ തേനീച്ചയുടെ അമ്പുകൾ നീക്കം ചെയ്ത് നൽകിയ പ്രാഥമിക ചികിത്സ ഫലം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. വേണു അപകടനില തരണം ചെയ്തിട്ടുണ്ട്.
Bee violence in Nadapuram; The trader was seriously injured in the chase