ഇടുക്കി : കൊല്ലപ്പെട്ട ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്റെ കുടുംബത്തിന് ധനസഹായം കൈമാറി. സിപിഐഎം സമാഹരിച്ച തുക മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.
അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്കലക്കും 25 ലക്ഷം രൂപ വീതവും അനുജൻ അദ്വൈതിന്‍റെ പഠനത്തിന് 10 ലക്ഷം രൂപയുമാണ് നൽകിയത്. ധീരജിനൊപ്പമുണ്ടായിരുന്നതും സംഘർഷത്തിൽ പരുക്കേറ്റതുമായ അമലിനും അഭിജിത്തിനും തുടർ വിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതവും കൈമാറി.
സിപിഐഎം ഇടുക്കി ജില്ലാക്കമ്മിറ്റിയാണ് തുക സമാഹരിച്ചത്. ചെറുതോണിയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ധീരജിന്റെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി സഹായനിധി കൈമാറിയത്. ധീരജിന്റെ പേരില്‍ ചെറുതോണിയില്‍ നിര്‍മിക്കുന്ന സ്മാരക മന്ദിരത്തിന് തുടര്‍ന്ന് മുഖ്യമന്ത്രി തറക്കല്ലിടും.
Dheeraj handed over financial assistance to Rajendran's family