കോഴിക്കോട് : ഹിജാബ് വിഷയത്തില്‍ കോഴിക്കോട് പ്രൊവിഡൻസ് സ്കൂളിലേക്ക് വിദ്യാര്‍ഥി സംഘടനയായ എസ്ഐഒ നടത്തിയ മാർച്ചിൽ സംഘർഷം. സംഭവത്തെ തുടര്‍ന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സംഘര്‍ഷത്തില്‍ നടക്കാവ് എസ് ഐ ഉൾപ്പെടെ മൂന്നു പൊലീസുകാർക്ക് പരിക്കേറ്റു. പ്രൊവിഡൻസ് സ്‌കൂളിൽ വിദ്യാർത്ഥിയെ ശിരോവസ്ത്രമിടാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. വിലക്കിനെ തുടർന്ന് ടി സി വാങ്ങി വിദ്യാർഥികള്‍ പ്രതിഷേധിച്ചിരുന്നു.
കോഴിക്കോട് നടക്കാവ് പ്രൊവിഡൻസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് ഹിജാബിന് വിലക്കിയതെന്ന് ആരോപണമുയര്‍ന്നത്. സ്‌കൂളിൽ അഡ്മിഷനെടുക്കുന്ന സമയത്തുതന്നെ ഹിജാബ് അനുവദിക്കില്ലെന്ന് അറിയിച്ചിരുന്നെന്നാണ് സ്കൂളിന്‍റെ നിലപാട്.
എന്നാൽ, ഹിജാബില്ലാതെ പഠനം തുടരാനാകില്ലെന്ന നിലപാടിലായിരുന്നു വിദ്യാർത്ഥി. മതാചാരപ്രകാരം തട്ടമിട്ട് പഠിക്കാൻ പ്രോവിഡൻസ് സ്‌കൂൾ അധികൃതർ അനുവദിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ മകൾക്ക് ഇവിടെ പഠിക്കാൻ താൽപര്യമില്ലെന്നും പിതാവ് പറഞ്ഞു.
കണ്ണൂരിൽ തോണി മറിഞ്ഞ് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾക്കായുള്ള തെരച്ചിൽ തുടരുന്നു
കണ്ണൂര്‍ : കണ്ണൂർ പുല്ലൂപ്പിക്കടവിൽ തോണി മറിഞ്ഞ് രണ്ട് പേർ മരിച്ചു. പുല്ലുപ്പിക്കടവിൽ ഇന്നലെ രാത്രിയാണ് തോണി മറിഞ്ഞത്. എന്നാൽ സംഭവം പുറം ലോകമറിഞ്ഞില്ല. ഇന്ന് പുഴയിൽ മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചപ്പോൾ പൊലീസും ഫയർ ഫോഴ്സും എത്തുകയായിരുന്നു.
അപ്പോഴാണ് തോണി മറിഞ്ഞത് അറിഞ്ഞത്. രണ്ട് മൃതദേഹങ്ങൾ കരക്കെത്തിച്ചു. ഒരാൾക്കായുള്ള തെരച്ചിൽ തുടരുന്നു. അത്താഴക്കുന്ന് സ്വദേശികളായ റമീസ്,അഷ്‌കര്‍ എന്നിവരാണ് മരിച്ചത്. സഹദ് എന്നയാൾക്കായി ഫയര്‍ ഫോഴ്സ് തിരച്ചില്‍ നടത്തുന്നു.
Clashes in Kozhikode SIO's march on Hijab issue